[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ചൊവ്വാഴ്ച, സെപ്റ്റംബർ 29, 2015

തോക്ക് ലൈസൻസെടുക്കാനുള്ള കടമ്പകള്‍ !!


ക്രിമിനൽ പശ്ചാത്തലമുള്ളവർ തോക്കു ലൈസൻസ് തരപ്പെടുത്തുന്നുണ്ടെന്ന ഇന്റലിജൻസ് വിഭാഗത്തിന്റെ നിരീക്ഷണമാണു ലൈസൻസിന്റെ കാര്യത്തിൽ കർശന നിലപാട് സ്വീകരിക്കാൻ കാരണമായത്. ജീവനും സ്വത്തിനും സംരക്ഷണമെന്ന പേരിലാണു മിക്കവരും ലൈസൻസ് എടുത്തിരുന്നത്. ഇതിൽ പകുതിപ്പേർക്കും ഭീഷണിയൊന്നും ഇല്ലെന്നു കണ്ടെത്തിയതോടെ ലൈസൻസ് പുതുക്കി നൽകുന്നതും കുറഞ്ഞു. ലൈസൻസ് എടുക്കാനും തോക്കു വാങ്ങാനും ഒട്ടേറെ കടമ്പകളുണ്ട്. എയർ ഗൺ വാങ്ങാനും ഉപയോഗിക്കാനും ലൈസൻസ് ആവശ്യമില്ല. ഫയർ ആംസ് ഉപയോഗിക്കാനാണു ലൈസൻസ് വേണ്ടത്.
∙ ജില്ലാ മജിസ്ട്രേട്ടായ കലക്ടർക്കാണു തോക്കിനുള്ള അപേക്ഷ നൽകേണ്ടത്
∙ തോക്കു വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള കത്തും അപേക്ഷയ്ക്കൊപ്പം നൽകണം.
∙ 1959–ലെ ആയുധ നിയമത്തിലെ മൂന്നാം ഭാഗം അനുസരിച്ചാണു സാധാരണ അപേക്ഷകൾ നൽകേണ്ടത്. സ്വയംരക്ഷ, സ്പോർട്സ്, പ്രദർശനം എന്നീ വിഭാഗത്തിലുള്ള തോക്കുകൾ ഫോം മൂന്ന് അനുസരിച്ചാണു നൽകേണ്ടത്.
∙ കാർഷിക വിളകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള തോക്കുകൾ ഫോം അഞ്ചിലാണു സമർപ്പിക്കേണ്ടത്.
∙ കലക്ടറുടെ മുന്നിലെത്തിയ അപേക്ഷകൾ വനം, പൊലീസ്, റവന്യൂ വകുപ്പുകളുടെ പരിഗണനയ്ക്കു സമർപ്പിക്കും.
∙ ഈ മൂന്നു വകുപ്പുകളുടെയും സമ്മതം ലഭിച്ചാൽ മാത്രമേ കലക്ടർ ലൈസൻസ് അനുവദിക്കൂ.
∙ വകുപ്പുകൾ അനുമതി നൽകിയാലും ചില പ്രത്യേക ഘട്ടങ്ങളിൽ കലക്ടർക്കു മറിച്ചു തീരുമാനമെടുക്കാം
∙ വകുപ്പുകളുടെ പരിശോധനാ റിപ്പോർട്ട് 60 ദിവസത്തിനുള്ളിൽ ലഭിച്ചില്ലെങ്കിൽ കലക്ടർക്കു സ്വമേധയാ ലൈസൻസ് അനുവദിക്കാമെന്നാണ് ആയുധ നിയമത്തിലെ ചട്ടം. പക്ഷേ അൽപം വൈകിയാലും റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ ഇപ്പോൾ ലൈസൻസ് അനുവദിക്കാറുള്ളൂ
∙ കലക്ടർ തള്ളുന്ന അപേക്ഷകളിൽ അപ്പീൽ നൽകേണ്ടതു ലാൻഡ് റവന്യു കമ്മിഷണർക്ക്.
∙ മൂന്നു വർഷത്തേക്കാണ് ലൈസൻസ് അനുവദിക്കുക
∙ കാലാവധി തീരുന്നതിന് ഒരുമാസം മുൻപു പുതുക്കാനുള്ള അപേക്ഷ നൽകണം. രണ്ടു മാസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്നാണു ചട്ടം.

(news courtesy: shahid)


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, സെപ്റ്റംബർ 28, 2015

റേഷന്‍ കടകള്‍ വഴി ഒക്ടോബര്‍ അഞ്ചുമുതല്‍ കാര്‍ഡ് തിരുത്താം !!

പാലക്കാട്: പുതിയ റേഷന്‍കാര്‍ഡില്‍ തിരുത്തല്‍ വരുത്താന്‍ ഒക്ടോബര്‍ അഞ്ചുമുതല്‍ റേഷന്‍കടകള്‍ വഴി അവസരം നല്‍കുമെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വികസനസമിതിയില്‍ ജില്ലാ സപൈ്ള ഓഫിസര്‍ അറിയിച്ചു. 
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, സെപ്റ്റംബർ 21, 2015

ബാഗ് യുവര്‍ ജോബ്: വിരല്‍ത്തുമ്പില്‍ അവസരങ്ങള്‍ !!



സ്റ്റാര്‍ട്ട് അപ്പ് വില്ലേജില്‍ ഇന്‍ക്യുബേറ്റ് ചെയ്ത വെര്‍ബിക്കോ ലാബ്‌സ് െ്രെപവറ്റ് ലിമിറ്റഡ് കമ്പനിയുടെ സംരംഭമാണ് ബാഗ് യുവര്‍ ജോബ് എന്ന വെബ്‌സൈറ്റ്. www.bagyourjob.com വെബ്‌സൈറ്റ് വഴി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക്, നോണ്‍ അക്കാദമിക് വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പ്രൊഫൈല്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നു. കമ്പനികള്‍ക്കും അവരുടെ പ്രൊഫൈല്‍ സൃഷ്ടിക്കാന്‍ ഇതിലൂടെ അവസരം ലഭിക്കുന്നുവെന്ന് സി.ഇ.ഒ. മിഥുന്‍ ശങ്കര്‍ പറഞ്ഞു. .വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുന്ന ജോബ് സൈറ്റിന്റെ ബീറ്റാ പതിപ്പിലേക്ക് ഗൂഗിള്‍ നിക്ഷേപം നടത്തിയിരിക്കുന്നു. ഫേസ് ബുക്ക് ഇന്ത്യ ഡയറക്ടറും ഗൂഗിളിന്റെ സ്റ്റാഫിങ്ങ് ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സസ് ഹെഡ്ഡുമായ മനോജ് വര്‍ഗീസാണ് ടാലന്റഡ് യൂത്തിനെ കണ്ടെത്താന്‍ സ്റ്റാര്‍ട്ട് അപ്പിനൊപ്പം ചേരുന്നത്. സ്റ്റാ്ട്ട് അപ്പ് കമ്പനിയില്‍ ഗൂഗിള്‍ 10 ശതമാനമാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. 

ഞായറാഴ്‌ച, സെപ്റ്റംബർ 13, 2015

തിരൂര്‍ ബസ്സ്റ്റാന്‍ഡ് ഇനി സ്മാര്‍ട്ട് !!


തിരൂര്‍: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഇനി സ്മാര്‍ട്ട്. വൈ-ഫൈ, സുരക്ഷാ കാമറ ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച സ്റ്റാന്‍ഡ് വ്യാഴാഴ്ച നാടിന് സമര്‍പ്പിക്കും. വൈ-ഫൈ സൗകര്യമുള്ള ജില്ലയിലെ ആദ്യ ബസ് സ്റ്റാന്‍ഡെന്ന ഖ്യാതി ഇനി തിരൂരിന് സ്വന്തം. വൈകീട്ട് നാലിന് ബസ് സ്റ്റാന്‍ഡിനകത്താണ് ഉദ്ഘാടന പരിപാടി. കൂറ്റന്‍ വേദിയാണ് ഇതിന് ഒരുക്കിയിട്ടുള്ളത്. വൈകീട്ട് നാലിന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് സമര്‍പ്പണം നിര്‍വഹിക്കുക. മന്ത്രിമാരായ മഞ്ഞളാംകുഴി അലി, എ.പി. അനില്‍കുമാര്‍ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. ആഘോഷ പൂര്‍വമുള്ള പരിപാടികളാണ് നഗരസഭ ആവിഷ്കരിച്ചിട്ടുള്ളത്. ഉദ്ഘാടന സമ്മേളനത്തിന് ശേഷം സംഗീത സന്ധ്യയും അരങ്ങേറും.

1.28 കോടിയോളം രൂപ ചെലവഴിച്ചുള്ള നവീകരണത്തിന് ജൂണ്‍ 19നായിരുന്നു നഗരസഭ തുടക്കമിട്ടത്. സ്റ്റാന്‍ഡിന്‍െറ പ്രവേശ കവാടത്തില്‍ മുതല്‍ യാത്രക്കാരുടെ കേന്ദ്രങ്ങളില്‍ വരെ സുരക്ഷാ കാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. സ്റ്റാന്‍ഡിനകത്ത് യാത്രക്കാര്‍ക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനാകും. ഇന്‍റര്‍ ലോക്ക് കട്ടകള്‍ പതിച്ച് സ്റ്റാന്‍ഡിന്‍െറ ഉപരിതലം മികച്ചതാക്കി. നഗരസഭാധ്യക്ഷ കെ. സഫിയ ടീച്ചര്‍, വൈസ്ചെയര്‍മാന്‍ പി. രാമന്‍കുട്ടി, മുനിസിപ്പല്‍ എന്‍ജിനീയര്‍ സി.എം. സജീന്ദ്രന്‍ തുടങ്ങിയവര്‍ എല്ലാ ദിവസവും സ്റ്റാന്‍ഡിലത്തെി പ്രവൃത്തികള്‍ വിലയിരുത്തിയിരുന്നു. ഉദ്ഘാടനം വ്യാഴാഴ്ച നടക്കുമെങ്കിലും വെള്ളിയാഴ്ച മുതലാണ് ബസുകള്‍ക്ക് പ്രവേശം അനുവദിക്കുക. സ്റ്റാന്‍ഡിനകത്ത് ബുധനാഴ്ച രാത്രിയോടെ അവസാനവട്ട പ്രവൃത്തികള്‍ പൂര്‍ത്തിയായി. സ്റ്റാന്‍ഡ് മുഴുവന്‍ ബഹുവര്‍ണ ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. 

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വെള്ളിയാഴ്‌ച, സെപ്റ്റംബർ 11, 2015

ഈ 5 വിവരങ്ങൾ ഫെയ്സ്ബുക്കിനു കൈമാറരുത് !!!

സാങ്കേതികലോകത്ത് കുറഞ്ഞകാലം കൊണ്ട് ജനപ്രീതി പിടിച്ചുപ്പറ്റിയ സോഷ്യൽനെറ്റ്‌വർക്ക് സൈറ്റാണ് ഫെയ്സ്ബുക്ക്. ദിവസവും കോടാനുകോടി പേർ സൗഹൃദം പങ്കിടാനെത്തുന്ന ഫെയ്സ്ബുക്ക് ഇന്ന് വലിയ കുറ്റകൃത്യങ്ങളുടെ ഇടമായി മാറിയിരിക്കുന്നു. ഇതിനാൽ തന്നെ സ്ഥിരമായി ഫെയ്സ്ബുക്ക് ഉപയോഗിക്കുന്ന വ്യക്തിയാണോ നിങ്ങളെങ്കിൽ താഴെ പറയുന്ന അഞ്ചു വിവരങ്ങൾ ഫെയ്സ്ബുക്കിനു കൈമാറരുത്. കൈമാറിയാൽ ചിർക്കെങ്കിലും ദുഃഖിക്കേണ്ടി വരും.

*1. ഫോൺ നമ്പർ : *ഫെയ്സ്ബുക്കിൽ ഒരിടത്തും നിങ്ങളുടെ പേഴ്സണൽ മൊബൈൽ നമ്പറോ, വീട്ടിലെ ഫോൺ നമ്പറോ നൽകരുത്. ഫെയ്സ്ബുക്കിലെ ഫോൺ നമ്പറുകൾ ചോർത്തി മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന നിരവധി ഹാക്കർമാരുണ്ട്. ഓരോ രാജ്യങ്ങളിലെയും ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ പ്രത്യേകം ചോർത്താനാകുമെന്നാണ് ഹാക്കർമാർ പറയുന്നത്.

2. വീട് അഡ്രസ്: നിങ്ങളുടെ വീടുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത് അത്ര നല്ലതല്ല. പുറത്ത് യാത്രയിലാണെങ്കിൽ പോലും ഹോട്ടലിന്റെയോ വീടിന്റെയോ വിവരങ്ങൾ വെളിപ്പെടുത്തരുത്. വിവരങ്ങൾ മറ്റുള്ളവർ ദുരുപയോഗം ചെയ്തേക്കാം. വീടിന്റെ മേൽവിലാസം നൽകുന്നതും ഒഴിവാക്കുക.

3. ജോലി വിവരങ്ങൾ വെളിപ്പെടുത്തരുത്: ജോലി സ്ഥലത്തെ കുറിച്ചോ, ജോലിയെ കുറിച്ചോ പബ്ലികിനു വിവരം നൽകാതിരിക്കുക. ജോലി സ്ഥലം സെർച്ച് ചെയ്ത് നിങ്ങളെ കണ്ടെത്താൻ ഇതിലൂടെ സാധിക്കും. നിങ്ങളുടെ ജോലി സ്ഥലത്തെ കംപ്യൂട്ടർ നെറ്റ്‌വര്‍ക്കുകൾ, സോഷ്യൽമീഡിയ പേജ് എന്നിവ ആക്രമിക്കാൻ ഇതുവഴി സാധിച്ചേക്കും.

4. ബന്ധങ്ങൾ (വിവാഹം, പ്രണയം) സംബന്ധിച്ചുള്ള വിവരങ്ങൾ ഒഴിവാക്കുക: വിവാഹം, പ്രണയം തുടങ്ങി വിവരങ്ങൾ സുഹൃത്തുക്കൾക്ക് അല്ലാതെ പബ്ലിക്കായി ഫെയ്സ്ബുക്കിൽ നൽകുന്നത് നല്ലതല്ല.

5. പെയ്മന്റ് വിവരങ്ങൾ വെളിപ്പെടുത്തരുത്: ഫെയ്സ്ബുക്കിൽ പെയ്മന്റ് സംബന്ധിച്ച വിവരങ്ങൾ നൽകരുത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത കൂടുതലാണ്. ഫെയ്സ്ബുക്ക് വഴിയുള്ള ഇടപാടുകൾ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. മിക്ക സമയങ്ങളിലും കാർഡ് വിവരങ്ങൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്.
(courtesy;manorama)

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ബുധനാഴ്‌ച, സെപ്റ്റംബർ 09, 2015

സ്കൂൾ ബസ് ശ്രദ്ധിക്കാൻ ആപ്പ് !!

പൂനെയിലെ രക്ഷകർത്താക്കൾക്ക് ഇനി മക്കളുടെ യാത്രയെക്കുറിച്ചോർത്ത് ടെൻഷൻ അടിക്കേണ്ട. കുട്ടികളുടെ സ്കൂൾ ബസ് എവിടെയെത്തി എന്നറിയാൻ സഹായിക്കുന്ന ആപ്പ് പൂനെ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് ആണ് തയ്യാറാക്കിയിരിക്കുന്നത്. 'സ്കൂൾ ബസ് സേഫ്റ്റി പൂനെ' എന്ന് പേര് നൽകിയിരിക്കുന്ന ആപ്പിൽ തങ്ങളുടെ കുട്ടികൾ സഞ്ചരിക്കുന്ന സ്കൂൾ ബസിന്റെ രജിസ്ട്രേഷന്‍ നമ്പരും, ഡ്രൈവർ ഉൾപ്പടെയുള്ള ബസിലെ ജീവനക്കാരുടെ ഫോൺ നമ്പരും ലഭ്യമാകും. അതോടൊപ്പം ഡ്രൈവറുടെയും ബസിന്റെയും പെർമിറ്റ് അടക്കമുള്ള വിവരങ്ങളും ആപ്പിന്റെ സഹായത്താൽ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കാൻ സാധിക്കും.

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത