[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


തിങ്കളാഴ്‌ച, ഓഗസ്റ്റ് 03, 2015


ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപത്തിന് സമയമില്ലാത്തവര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. മ്യൂച്വല്‍ ഫണ്ടുകളിലും സമ്പൂര്‍ണ ശരിഅത്ത് അധിഷ്ഠിത ഫണ്ടുകള്‍ ഇന്ന് ലഭ്യമാണ്. ടാറ്റാ എത്തിക്കല്‍ ഫണ്ട്, ടോറസ് എത്തിക്കല്‍ ഫണ്ട് എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ടാറ്റാ മ്യൂച്വല്‍ ഫണ്ടിന്റെ എത്തിക്കല്‍ ഫണ്ട് (ഠമമേ ഋവേശരമഹ എൗിറ) 2011 സപ്തംബറിലാണ് സമ്പൂര്‍ണ ശരിഅത്ത് അധിഷ്ഠിത ഫണ്ടായി മാറിയത്. അതിന് മുമ്പ് ടാറ്റ സെലക്ട് ഇക്വിറ്റി ഫണ്ട് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ടി.സി.എസ്., എച്ച്.സി.എല്‍. ടെക്‌നോളജീസ്, ആല്‍സ്‌റ്റോം, മാരുതി സുസുക്കി, ബ്രിട്ടാനിയ എന്നിവയാണ് ഈ ഫണ്ടിന്റെ ശേഖരത്തില്‍ ഏറ്റവുമധികമുള്ള ഓഹരികള്‍. 5,000 രൂപയാണ് ചുരുങ്ങിയ നിക്ഷേപം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, 24 ശതമാനം റിട്ടേണ്‍ ആണ് ഈ ഫണ്ട് നിക്ഷേപകര്‍ക്ക് നല്‍കിയത്. 


ടോറസിന്റെ എത്തിക്കല്‍ ഫണ്ട് (Taurus Ethical Fund) രാജ്യത്തെ ആദ്യ സമ്പൂര്‍ണ ശരിഅത്ത് അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടാണ്. ഈ ഫണ്ടിന്റെ ശേഖരത്തില്‍ ഏറ്റവുമധികം നിക്ഷേപമുള്ളത് മാരുതി സുസുക്കി, ഇന്‍ഫോ എഡ്ജ്, ഇന്‍ഫോസിസ്, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍, ഒ.എന്‍.ജി.സി. എന്നീ ഓഹരികളിലാണ്. 2009ല്‍ തുടങ്ങിയ ഈ ഫണ്ട് ഇപ്പോള്‍ 24.44 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നു. ഈ ഫണ്ടിലെ നിക്ഷേപകര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 21.9 ശതമാനം നേട്ടമുണ്ടായി. 



ഈ രണ്ട് മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ക്കും പുറമെ, ഗോള്‍ഡ്മാന്‍ സാക്‌സിന്റെ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടും (ഇ.ടി.എഫ്.) ഉണ്ട്, ശരിഅത്ത് മാര്‍ഗത്തിലുള്ള നിക്ഷേപത്തിന്. ഗോള്‍ഡ്മാന്‍ സാക്‌സ് സി.എന്‍.എക്‌സ്. നിഫ്റ്റി ശരിഅ ബീസ് ഫണ്ട് (Goldman Sachs CNX Goldman Sachs CNX BeES) എന്ന പേരിലാണ് ഇത്. ബെഞ്ച്മാര്‍ക്ക് മ്യൂച്വല്‍ ഫണ്ടിന്റേതായിരുന്നു ഈ പദ്ധതി. ബെഞ്ച്മാര്‍ക്കിനെ ഗോള്‍ഡ്മാന്‍ സാക്‌സ് ഏറ്റെടുത്തതോടെയാണ് ഫണ്ടിന്റെ പേര് മാറിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 12.3 ശതമാനം റിട്ടേണ്‍ നല്‍കി ഈ ഇ.ടി.എഫ്. 



ഈ മൂന്ന് പദ്ധതികളില്‍ ഒതുങ്ങുന്നതല്ല, ശരിഅത്ത് അധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് നിക്ഷേപ അവസരങ്ങള്‍. ബാങ്കിങ്, ധനകാര്യ സേവനം, മദ്യം, സിഗരറ്റ്, പന്നിയിറച്ചി, വിനോദം എന്നീ മേഖലകളിലെ ഓഹരികളില്‍ നിക്ഷേപമില്ലാത്ത സമ്പൂര്‍ണ ഓഹരി അധിഷ്ഠിത ഫണ്ടുകള്‍, സെക്ടറല്‍ ഫണ്ടുകള്‍ എന്നിവയും മുസ്‌ലിങ്ങള്‍ക്ക് നിക്ഷേപിക്കാവുന്ന മാര്‍ഗങ്ങളാണ്. എന്നാല്‍ ഇവയില്‍ തന്നെ 1012 ശതമാനം വരെ ഹറാമായ മേഖലകളില്‍ നിക്ഷേപിക്കാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ഫണ്ടുകളിലെ നിക്ഷേപത്തിലൂടെ കിട്ടുന്ന വരുമാനത്തിന്റെ 1012 ശതമാനം പാവപ്പെട്ടവര്‍ക്കോ യത്തീംഖാനകള്‍ (അനാഥമന്ദിരങ്ങള്‍) ക്കോ സദഖ (ദാനം) യായി നല്‍കണമെന്ന് മുസ്‌ലിം പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. സമ്പത്ത് ശുദ്ധീകരിക്കാനാണിത്. ഉയര്‍ന്ന വരുമാനക്കാര്‍ക്ക് പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് (പി.എം.എസ്.) മാര്‍ഗത്തിലും നിക്ഷേപത്തിന് അവസരമുണ്ട്.


Filipinos very active persons

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വ്യോമസേനാ തിരഞ്ഞെടുപ്പും ഇനി ഓണ്‍ലൈനിലൂടെ !

ഇനി മുതൽ ഇന്ത്യൻ വ്യോമസേനയിലേക്ക് അപേക്ഷകൾ ഓണ്‍ലൈൻ അയക്കാം. അപേക്ഷാ ഫാറങ്ങൾ പൂരിപ്പിച്ച് തപാൽ മാർഗ്ഗം അയക്കുന്ന നേരത്തെയുണ്ടായിരുന്ന രീതിക്ക് ഇതോടെ മാറ്റമുണ്ടാകും. വ്യോമസേനാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെല്ലാം ഡിജിറ്റൽ ആക്കുന്നതിനുള്ള ശ്രമത്തിനും ഇതോടെ തുടക്കമായി.
രാജ്യത്ത് നടപ്പാക്കുന്ന 'ഡിജിറ്റല്‍ ഇന്ത്യ' നയത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ വ്യോമസേനയുടെ എയര്‍മെന്‍ തിരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നത്. ഓണ്‍ലൈന്‍ അപേക്ഷകള്‍ അയ്ക്കാനുള്ള airmenselection.gov.in എന്ന വെബ്‌സൈറ്റ് പേഴ്‌സണല്‍ വകുപ്പ് മേധാവി എയര്‍മാര്‍ഷല്‍ എസ്.നീലകണ്ഠന്‍ ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു.

Windows 10 Demo Official Release !!

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഞായറാഴ്‌ച, ഓഗസ്റ്റ് 02, 2015

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. !!

സൈബര്‍ ലോകത്തില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളുടെ സ്ഥാനം വളരെ വലുതാണ്. ഇന്നത്തെ കാലത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റ്കളുടെ പ്രചാരവും വളരെ വേഗത്തിലാണ്. ഇന്ന് ലോകമെമ്പാടും facebook, ട്വിറ്റെര്‍ പോലുള്ള നിരവധി പബ്ലിക്‌, പ്രൈവറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്ക്‌കള്‍ ഉണ്ട്. ഇതില്‍ ഏറ്റുവം പ്രചാരമുള്ള ഫേസ് ബുക്കില്‍ തന്നെ ലക്ഷകണക്കിന് ഉപയോക്താക്കള്‍ ഉണ്ട്.


ചെയ്യേണ്ട കാര്യങ്ങള്‍

സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ യഥാര്‍ത്ഥ പേര്, പ്രൊഫൈല്‍ ചിത്രമായി നിങ്ങളുടെ ചിത്രം തന്നെ ഉപയോഗിക്കുക. ഇത് നിങ്ങളുടെ സുഹൃത്തുക്കളെ കണ്ടെത്തുന്നതിനു സഹായിക്കും.
നിങ്ങള്‍ ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നതിനു മുന്‍പ്, നിങ്ങള്‍ക്കു ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നവരുടെയും പ്രൊഫൈല്‍ വിവരങ്ങള്‍ വ്യക്തമായി മനസിലാക്കിയ ശേഷം മാത്രം റിക്വസ്റ്റ് അയക്കുകയോ/ സ്വീകരിക്കുകയോ ചെയ്യാവൂ.
വളരെയധികം വ്യാജപ്രൊഫൈല്‍ ഉള്ള ഒരു മേഖലയാണ് ഫേസ്ബുക്ക്. പലപ്പോഴും പ്രൊഫൈല്‍ വിവരങ്ങള്‍ യഥാര്‍ത്ഥമാവണമെന്നില്ല.
ഫേസ് ബുക്കില്‍ സൂക്ഷിക്കുന്ന നിങ്ങളുടെ ആല്‍ബത്തിലുള്ള ഫോട്ടോകള്‍ നിങ്ങള്‍ക്കോ, നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ മാത്രം കാണാവുന്ന തരത്തില്‍ സെറ്റിങ്ങ്സ്സില്‍ മാറ്റം വരുത്തുക. പബ്ലിക്, ഫ്രെണ്ട്സ് ഓഫ് ഫ്രെണ്ട്സ് എന്നീ ഭാഗങ്ങളില്‍ ഫോട്ടോകളോ വ്യക്തിപരമായ പോസ്റ്റുകളോ ഇടാതിരിക്കുക.
അപരിചിതരില്‍ നിന്നുള്ള ഫ്രണ്ട്സ് റിക്വസ്റ്റ്കള്‍ പ്രത്യേകിച്ചും, ഫോട്ടോ ഉപയോഗിക്കാത്ത പ്രൊഫൈല്‍ ഉള്ളവരുടെത് നിര്‍ബന്ധമായും ഒഴിവാക്കുക. വ്യാജന്മാരാണെന്നു തോന്നിയാല്‍ കുറച്ച് പഴയ പോസ്റ്റുകള്‍ പരിശോധിക്കാവുന്നതാണ്.
നിങ്ങളുടെ പ്രൊഫൈലില്‍ ചേര്‍ത്തിട്ടുള്ള വിവരങ്ങള്‍ അപരിചിതരായവര്‍ കാണാതിരിക്കുവാന്‍ സെറ്റിങ്ങ്സ്സില്‍ ആവശ്യമായ മാറ്റം വരുത്തുക.
ഫേസ് ബുക്കില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കുമ്പോള്‍ കഴിയുന്നതും അടുത്ത സുഹൃത്തുക്കളെയും, അടുത്ത് അറിയാവുന്നവരയൂം മാത്രം ഉള്‍പെടുത്തുക.
സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കളില്‍ പോസ്റ്റ്‌ ചെയ്യപ്പെടുന്ന ഭീഷണികള്‍, അനുചിതമായ പോസ്റ്റുകള്‍ മുതലായവ ശ്രദ്ധയില്പ്പെട്ടാല്‍ ബന്ധപെട്ട അധികാരികളെ അറിയിക്കുക.
ചെയ്യരുതാത്തത്
ഫേസ് ബുക്കിലെ പ്രൊഫൈല്‍ സെറ്റിങ്ങ്സ്സില്‍ മാറ്റം വരുത്താതെയുള്ള ഉപയോഗം, നിങ്ങളുടെ ഫേസ് ബുക്ക്‌ വിവരങ്ങള്‍, ചിത്രങ്ങള്‍, തുടങ്ങിയവ അപരിചിതരായ ആള്‍ക്കാര്‍ കാണാന്‍ ഇടയാകും.
പബ്ലിക്‌ ഗ്രൂപ്പുകളില്‍ പോസ്റ്റ്‌ ചെയ്യപ്പെടുന്ന പോസ്റ്റുകള്‍ അനുചിതമല്ലാത്തവ ഷെയര്‍/ലൈക്‌ ചെയ്യാതിരിക്കുക.

വ്യക്തിപരമായി പരിചയമില്ലാതവരുടെ ഫേസ് ബുക്കിലൂടെയുള്ള ക്ഷണം, ഒഴിവാക്കുക. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ പേഴ്സണല്‍ മെസ്സേജലൂടെ ആളെ തിരിച്ചറിഞ്ഞ ശേഷം മാത്രം പ്രതികരിക്കുക.
ഫേസ് ബുകിലുടെ മതസ്പര്‍ദ്ധ വളര്‍ത്തുന്നതോ, വ്യക്തിപരമായി അധിഷേപിക്കുന്നതോ ആയ തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക.

(Courtesy: Keralapolice)

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, ജൂലൈ 27, 2015

പ്രധാനമന്ത്രിയുടെ ഇന്‍ഷുറന്‍സ് പദ്ധതികള്‍ പണമാക്കാന്‍ ??

ടെലിവിഷന്‍ തുറന്നാല്‍ നിറഞ്ഞുനില്‍ക്കുന്നത് പ്രധാനമന്ത്രി പ്രഖ്യാപിച്ച ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരാനുള്ള ആഹ്വാനമാണ്. സ്വന്തമായി ബാങ്ക് അക്കൗണ്ടുള്ള നിരവധിപേര്‍ ഈ പദ്ധതികളില്‍ ചേര്‍ന്നുംകഴിഞ്ഞു. പക്ഷേ, പ്രധാന്‍മന്ത്രി സുരക്ഷ ബീമ യോജന, പ്രധാന്‍മന്ത്രി ജീവന്‍ജ്യോതി ബീമ യോജന എന്നീ പദ്ധതികളില്‍ ചേര്‍ന്നവര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ അനുസരിച്ചുള്ള ആനൂകൂല്യങ്ങള്‍ ലഭിക്കാന്‍ എന്തുചെയ്യണമെന്നറിയാതെ വലയുകയാണ്. പ്രശ്നം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര ധനമന്ത്രാലയത്തിലെ സാമ്പത്തിക സേവനവകുപ്പ് ക്ളെയിം സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ഞായറാഴ്‌ച, ജൂലൈ 26, 2015

ഹാം റേഡിയോ _ A Universal friendship


നേപ്പാളിനെ ഭൂകമ്പത്തിന്റെ രൂപത്തില്‍ ദുരന്തം ഗ്രസിച്ചപ്പോള്‍, ആശ്വാസമേകാന്‍ കേരളത്തിലെ അമേച്വര്‍ റേഡിയോ പ്രവര്‍ത്തകരും ഉറക്കമിളയ്ക്കുന്നു. ദുരന്തമേഖലയില്‍ കാണാതായവരെ തിരഞ്ഞു പിടിക്കാനുള്ള ശ്രമത്തില്‍ വലിയ പങ്കാണ് ഇവര്‍ വഹിക്കുന്നത് 




കേരള ഗ്രാമീണ്‍ ബാങ്കിന്റെ മലപ്പുറത്തെ മുഖ്യഓഫീസില്‍ ജോലിനോക്കുന്ന എം.സനില്‍ ദീപ് തിങ്കളാഴ്ച രാവിലെ ഓഫീസിലെത്തിയപ്പോള്‍ വിചിത്രമായ ഒരു അനുഭവമുണ്ടായി. അദ്ദേഹത്തോട് ഡ്യൂട്ടിലീവെടുത്ത് വീട്ടിലേക്ക് തിരിച്ചുപൊയ്‌ക്കൊള്ളാന്‍ മേലുദ്യോഗസ്ഥര്‍ പറഞ്ഞു. 

വെറുതെ വീട്ടില്‍പോകാന്‍ ആവശ്യപ്പെടുകയല്ല അവര്‍ ചെയ്തത്. ബാങ്കിലെ രണ്ട് സഹപ്രവര്‍ത്തകര്‍ നേപ്പാളില്‍ വിനോദസഞ്ചാരത്തിന് പോയിട്ടുണ്ട്. ശനിയാഴ്ച്ചത്തെ ഭൂകമ്പത്തിന് ശേഷം അവരെപ്പറ്റി ഒരു വിവരവുമില്ല. സനില്‍ ദീപ് വീട്ടില്‍ ചെന്നിരുന്ന് നേപ്പാളില്‍ ബന്ധപ്പെട്ട് ആ സഹപ്രവര്‍ത്തകരെ തേടിപ്പിടിക്കണം! 

ബാങ്ക് ആസ്ഥാനത്തെ ആര്‍ ആന്‍ഡ് എല്‍ വിഭാഗത്തില്‍ മാനേജരായ ആ 56 കാരന്‍, മേലുദ്യോഗസ്ഥരുടെ ആജ്ഞ ശിരസ്സാവഹിച്ച് തിരിച്ചുപോന്നു. 

കോഴിക്കോട് നഗരത്തില്‍ കണ്ണഞ്ചേരിയിലുള്ള മുതുവന വീട്ടില്‍ 12 മണിയോടെ തിരിച്ചെത്തിയ സനില്‍ ദീപ്, രണ്ടുമണിയായപ്പോള്‍ മലപ്പുറത്തെ ബാങ്ക് ആസ്ഥാനത്ത് അക്കാര്യം അറിയിച്ചു: 'നമ്മുടെ സഹപ്രവര്‍ത്തകരായ വേണുവും വിനോദ് കുമാറും നേപ്പാള്‍ അതിര്‍ത്തിയില്‍ സുനാലിയിലെ ഹോട്ടല്‍ റാഡിസണിലുണ്ട്. അവര്‍ ഖരക്പൂരിലേക്ക് തിരിക്കാന്‍ പോവുകയാണ്'. ഗ്രാമീണ്‍ ബാങ്കിന്റെ കോഴിക്കോട് പുറക്കാട്ടിരി ബ്രാഞ്ചിലാണ് വേണു പ്രവര്‍ത്തിക്കുന്നത്, വിനോദ് കുമാര്‍ മാള ബ്രാഞ്ചിന്റെ മാനേജരും. 


സനില്‍ ദീപ്



ഇത്രയും വായിക്കുമ്പോള്‍ അവിശ്വസനീയമായ എന്തോ കേട്ടതുപോലെ തോന്നുന്നില്ലേ. സനില്‍ ദീപ് ശരിക്കും ആരാണെന്നും, അദ്ദേഹം എങ്ങനെ കോഴിക്കോട്ടിരുന്നുകൊണ്ട് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ ദുരന്തഭൂമിയില്‍പെട്ടുപോയ തന്റെ സഹപ്രവര്‍ത്തകരുടെ വിവരം തേടിപ്പിടിച്ചതെന്നും അറിയുമ്പോള്‍ സംഭവത്തില്‍ അത്ര അത്ഭുതമൊന്നുമില്ലെന്ന് മനസിലാകും. 

കഴിഞ്ഞ 25 വര്‍ഷമായി സജീവമായി രംഗത്തുള്ള അമേച്വര്‍ റേഡിയോ ഓപ്പറേറ്ററാണ് സനില്‍ ദീപ്. ഹാം റേഡിയോ (HAM Radio) എന്ന പേരില്‍ അറിയപ്പെടുന്ന വയര്‍ലെസ്സ് കമ്മ്യൂണിക്കേഷന്‍ പ്രവര്‍ത്തനം ലാഭേച്ഛയില്ലാതെ ഹോബിയായി സ്വീകരിച്ചിട്ടുള്ള ലോകത്തെ 20 ലക്ഷം പേരിലൊരാള്‍. 

അദ്ദേഹം കോഴിക്കോട്ടെ വീട്ടിലെത്തി ഹാം റേഡിയോയുടെ ആന്റിന നേപ്പാളിലേക്ക് ബീം ചെയ്ത് അവിടുത്തെ ഹാം നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെടുകയാണ് ചെയ്തത്. വിവരം തേടുന്നവരുടെ പേരും ഫോണ്‍നമ്പറുമടക്കമുള്ള വിവരങ്ങള്‍ നല്‍കി. ദുരന്തഭൂമിയില്‍ സജീവമായ ഹാം റേഡിയോ നെറ്റ്‌വര്‍ക്കിലൂടെ വിവരം എല്ലാഭാഗത്തേക്കുമെത്തി. രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സനില്‍ ദീപിന്റെ റേഡിയോ റിസീവറില്‍ സന്ദേശമെത്തി, അന്വേഷിക്കുന്ന രണ്ടുപേരും നേപ്പാള്‍ അതിര്‍ത്തിയിലുണ്ട്!

ഏപ്രില്‍ 25 ശനിയാഴ്ച നേപ്പാളിലുണ്ടായ 7.9 തീവ്രതയുള്ള ഭൂകമ്പം, ആ ഹിമാലയന്‍ താഴ്‌വരയെ അക്ഷരാര്‍ഥത്തില്‍ തകര്‍ത്ത് തരിപ്പണമാക്കുകയാണ് ചെയ്തത്. 4500 ഓളം പേര്‍ മരിക്കുകയും ഏഴായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭൂകമ്പം 80 ലക്ഷം പേരെ ദുരിതത്തിലാഴ്ത്തിയെന്നാണ് കണക്ക്. ശക്തമായ തുടര്‍ചലനങ്ങളും മഴയും മേഖലയിലെ ദുരിതം പതിന്മടങ്ങ് വര്‍ധിപ്പിച്ചു. 


ഭൂകമ്പത്തില്‍ വാര്‍ത്താവിനിമയ സംവിധാനം പാടെ തകര്‍ന്നു



ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ നേപ്പാള്‍ സന്ദര്‍ശിക്കുന്ന സീസണിലാണ് ഈ ദുരന്തം. 

ഹാമിന്റെ സമാന്തരപാത

ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് സ്വാഭാവികമായും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പാടെ നിലച്ചു. ചുരുക്കം ചില സെല്ലുലാര്‍ സര്‍വീസുകള്‍ മാത്രമാണ് തലസ്ഥാനമായ കാഠ്മണ്ഡുവില്‍ പോലും കിട്ടുന്നതെന്ന സ്ഥിതിവന്നു. ലഭ്യമായ സര്‍വീസുകള്‍ കൂടുതല്‍ പേര്‍ ഒരേസമയം ഉപയോഗിക്കാന്‍ മത്സരിച്ചതോടെ ആ മൊബൈല്‍ സര്‍വീസുകളും ജാം ആയി.

കണക്ടിവിറ്റിയില്ലെങ്കില്‍ പിന്നെ ഫെയ്‌സ്ബുക്കോ ട്വിറ്ററോ വാട്ട്‌സ്ആപ്പോ കൊണ്ട് കാര്യമില്ലെന്ന് നേപ്പാളില്‍ കുടുങ്ങിയവര്‍ അനുഭവിച്ചറിഞ്ഞു. കൈയിലുള്ള സ്മാര്‍ട്ട്‌ഫോണിന് പേപ്പര്‍വെയ്റ്റി വില മാത്രമായി! മൊബൈലുകളുടെയും നവമാധ്യമങ്ങളുടെയും തള്ളിക്കയറ്റത്തില്‍ ശരിക്കും അവഗണന നേരിട്ട അമേച്വര്‍ റേഡിയോ ഓപ്പറേറ്റര്‍മാരുടെ വില വീണ്ടും ലോകത്തിന് ബോധ്യമാകാന്‍ തുടങ്ങിയത് അപ്പോഴാണ്. 

അമേച്വര്‍ റേഡിയോ പ്രവര്‍ത്തകരായ സതീഷ് ഖേരലും (അമേച്വര്‍ കോള്‍ സൈന്‍ - 9N1AA), അദ്ദേഹത്തിന്റെ ഭാര്യ തേജും (9N1DX), ദുരന്തബാധിതരെ സഹായിക്കാന്‍ നേപ്പാളില്‍നിന്ന് ഹാം റേഡിയോ നെറ്റ്‌വര്‍ക്ക് സജീവമാക്കി. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി 'അമേച്വര്‍ റേഡിയോ സൊസൈറ്റി'യുടെ ഇന്ത്യയിലെ ദേശീയ കോഓര്‍ഡിനേറ്റര്‍ ജയു ബിഡെയും (VU2JAU) ഗ്വാളിയൂരില്‍നിന്ന് പ്രവര്‍ത്തനമാരംഭിച്ചു.

ലോകമെങ്ങുമുള്ള ഹാം റേഡിയോ പ്രവര്‍ത്തകര്‍ക്ക് നേപ്പാളില്‍ കുടുങ്ങിയവരെ കണ്ടെത്താനും, നേപ്പാളിന് സഹായമെത്തിക്കാനും ഒരു സമാന്തരപാത അങ്ങനെ തുറന്നു. ഹാം റേഡിയോയുടെ ആ സമാന്തര കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക് വഴിയാണ് കോഴിക്കോട്ട് കണ്ണഞ്ചേരിയിലിരുന്ന് സനില്‍ ദീപിന് (VU3SIO) നേപ്പാള്‍ അതിര്‍ത്തിയില്‍നിന്ന് തന്റെ സഹപ്രവര്‍ത്തകരെ തേടിപ്പിടിക്കാനായത്. 

കേരളത്തെ സംബന്ധിച്ചിടത്തോളം സനില്‍ ദീപ് ഒറ്റയ്ക്കല്ല. കാണാതായ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ നേപ്പാളിലേക്ക് കൈമാറാനും, അവിടെ നിന്നുള്ള വിവരങ്ങള്‍ കേരളത്തിലെത്തിക്കാനും 24 മണിക്കൂറും ഉറക്കമിളച്ചിരിക്കുന്ന വേറെയും ഹാം റേഡിയോ പ്രവര്‍ത്തകരുണ്ട്. 


താഹിര്‍ എ.ഉമ്മര്‍



തൃശ്ശൂര്‍ ജില്ലയില്‍ അന്തിക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'സ്‌പേസ് റേസ് അമേച്വര്‍ റേഡിയോ ക്ലബ്ബി'ന്റെ പ്രവര്‍ത്തകര്‍ ഭൂകമ്പമുണ്ടായതിന്റെ പിറ്റേന്ന് രാവിലെ മുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവമാണ്. 'കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന 'ജില്ലാ ഡിസാസ്റ്റര്‍ കമ്മ്യൂണിക്കേഷന്‍ കണ്‍ട്രോള്‍ റൂമി'ല്‍ ഞങ്ങളുടെ ഹാം റേഡിയോ ലൈസന്‍സ് വിവരങ്ങളും ഫോണ്‍ നമ്പറും നല്‍കിയ ശേഷമാണ് പ്രവര്‍ത്തനം തുടങ്ങിയത്' - ക്ലബ്ബിന്റെ പ്രവര്‍ത്തകനായ താഹിര്‍ എ.ഉമ്മര്‍ പറയുന്നു.

തൃപ്രയാറിനടുത്ത് തളിക്കുളത്തെ വീട്ടിലിരുന്നാണ് താഹിര്‍ (VU3TAH) പ്രവര്‍ത്തിക്കുന്നതെങ്കില്‍, അന്തിക്കാട്ട് നിന്ന് റേഡിയോ ക്ലബ്ബ് പ്രസിഡന്റായ ശ്രീമുരുകനും (VU3KBN), പുത്തന്‍പീടികയില്‍നിന്ന് ശരത് ചന്ദ്രനും (VU2SCV), ആലപ്പാട്ട് നിന്ന് ബിജുവും (VU2EAC) യും നേപ്പാളില്‍നിന്നുള്ള വിവിരങ്ങള്‍ക്ക് കാതോര്‍ക്കുന്നു; കേരളത്തില്‍നിന്നുള്ള വിവരങ്ങള്‍ നേപ്പാളിലേക്ക് കൈമാറുന്നു. 

'നേപ്പാള്‍ എര്‍ത്ത്‌ക്വേക്ക് എമര്‍ജന്‍സി കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക്' വഴിയാണ് വിവരങ്ങള്‍ കൈമാറുന്നതും, ഇങ്ങോട്ട് വിവരങ്ങള്‍ ലഭിക്കുന്നതും- താഹിര്‍ പറയുന്നു. 24 മണിക്കൂറും ഈ നാല്‍വര്‍ സംഘം സജീവമാണ്. 'ഒരാള്‍ക്ക് എന്തെങ്കിലും അത്യാവശ്യം വന്നാല്‍, മറ്റ് മൂന്നുപേര്‍ കമ്മ്യൂണിക്കേഷന് തടസ്സമുണ്ടാകതെ ആ ജോലികൂടി ഏറ്റെടുത്തുകൊള്ളും'. 

കണ്ണടയ്ക്കാതെ, ജാഗ്രതയില്‍
ബാഹ്യലോകമറിയത്ത ശരിക്കുള്ള സന്നദ്ധപ്രവര്‍ത്തനമാണ് ഹാം പ്രവര്‍ത്തകര്‍ നടത്തുന്നത്. രാവോ പകലോ വ്യത്യാസമില്ലാതെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം. 

നേപ്പാളില്‍ കാണാതായവരുടെ വിവരങ്ങള്‍ ഫോണിലൂടെയും മറ്റും പൊതുജനങ്ങള്‍ അറിയിക്കുന്നത് ഇവര്‍ നേപ്പാളിലെ നെറ്റ്‌വര്‍ക്കിന് കൈമാറും. നാട്ടുകാര്‍ക്ക് അറിയിക്കാനായി ഇവരുടെ ഫോണ്‍നമ്പറുകള്‍ റേഡിയോ നിലയവും ലോക്കല്‍ ചാനലുകളും പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. 


ശരത് ചന്ദ്രന്‍



മാത്രമല്ല, കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഹാം റേഡിയോ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടാണ് ഇവരുടെ പ്രവര്‍ത്തനം. കേരളത്തില്‍ ഹാംറേഡിയോ ലൈസന്‍സുള്ള ആയിരത്തോളം പേരുണ്ടെങ്കിലും, നിലവില്‍ സജീവമായി രംഗത്തുള്ളവര്‍ മുന്നൂറോളമേ വരൂ. 'അവരെല്ലാം വിവരങ്ങള്‍ എത്തിച്ചു തരുന്നതില്‍ സഹകരിക്കുന്നു' - താഹിര്‍ പറഞ്ഞു.

'ഇടുക്കിയില്‍നിന്ന് ഒരു ഹാം പ്രവര്‍ത്തകനാണ് വേണു എന്നയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ക്ക് എത്തിച്ചുതന്നത്. അദ്ദേഹത്തെ ഭൂകമ്പമേഖലയില്‍നിന്ന് തേടിപ്പിടിക്കാന്‍ കഴിഞ്ഞു' - താഹിര്‍ അറിയിച്ചു. 

'കാണാതായവരെപ്പറ്റി വിവിധ സ്രോതസ്സുകളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഞങ്ങള്‍ ഹൈ ഫ്രീക്വന്‍സി വഴി നേപ്പാളിന് കൈമാറും. നേപ്പാളുമായി നേരിട്ട് മാത്രമല്ല, ഭൂകമ്പ ദുരിതനിവാരണ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നവര്‍ വിവിധ ഇന്ത്യന്‍ നഗരങ്ങളിലുമുണ്ട്. മുംബൈ, ഹൈദരാബാദ്, ഭോപ്പാല്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിലുള്ള ഹാമുകളുമായും തുടര്‍ച്ചയായി ബന്ധം സ്ഥാപിച്ചാണ് ഞങ്ങളുടെ പ്രവര്‍ത്തനം'. 

'ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അമേച്വര്‍ റേഡിയോ' (NIAR) എന്ന സംഘടന ചൊവ്വാഴ്ച 10 പേരടങ്ങിയ സംഘത്തെ നേപ്പാളിലേക്ക് അയച്ചിരിക്കുകയാണ്' -താഹിര്‍ അറിയിച്ചു. മലയാളിയായ ജോസും ആ സംഘത്തിലുണ്ട്. നേപ്പാളില്‍ ഇപ്പോള്‍ സതീഷ് ഖേരലിന്റെ സ്‌റ്റേഷന്‍ മാത്രമാണ് ബാഹ്യലോകവുമായി ബന്ധം സ്ഥാപിക്കുന്നത്. ആ കുറവ് പരിഹരിക്കാനാണ് പത്തംഗ ഇന്ത്യന്‍ ഹാം സംഘം യാത്രയായിട്ടുള്ളത്. 

ദുരിതവേളകളില്‍ എന്നും ആശ്വാസം
അന്താരാഷ്ടതലത്തില്‍ ഒരു ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഹാം എന്നനിലയ്ക്ക് പങ്കുചേരുന്നത് ആദ്യമായാണെങ്കിലും, 31-ാം വയസ്സില്‍ അമേച്വര്‍ റേഡിയോ ലൈസന്‍സ് കരസ്ഥമാക്കിയ സനില്‍ ദീപിന് ഇത്തരം പ്രവര്‍ത്തനം പുതുമയല്ല. 25 വര്‍ഷത്തിനിടെ ഇരുന്നൂറോളം രാജ്യങ്ങളുമായി ഹാം റേഡിയോ വഴി ബന്ധം സ്ഥാപിക്കുകയും 'അമേരിക്കന്‍ റേഡിയോ റിലേ ലീഗ്' (ARRL) ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് മുന്നുതവണ കരസ്ഥമാക്കുകയും ചെയ്തിട്ടുള്ള സനില്‍ ദീപ് മുമ്പും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

1993 ലെ ശബരിമല സീസണില്‍ അയ്യപ്പന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസ്സിന് കല്‍പ്പറ്റയില്‍വെച്ച് അപകടം പിണഞ്ഞപ്പോള്‍, മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ ബന്ധുക്കളെ അറിയിക്കാന്‍ ഹാം റേഡിയോ ആണ് പ്രയോജനപ്പെട്ടത്. 

'മൊബൈല്‍ ഫോണുകളൊന്നും രംഗത്തെത്താത്ത കാലമായിരുന്നു അത്. ഞങ്ങള്‍ ഹാമുകള്‍ സമയോചിതമായി പ്രവര്‍ത്തിച്ചു. മുരളി എന്നൊരു ഹാം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് തന്നെ ഓപ്പറേറ്റ് ചെയ്ത് വിവരങ്ങള്‍ അപ്പപ്പോള്‍ പുറംലോകത്തെ അറിയിച്ചു' - സനില്‍ ദീപ് ഓര്‍ക്കുന്നു. 'കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്ന ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ ഒരു ആശയവിനിമയ ശൃംഖല തന്നെ സൃഷ്ടിച്ചു'. 

'കോഴിക്കോട് മീഞ്ചന്തയില്‍ 90 ദിവസം മാത്രം പ്രായമായ കുഞ്ഞിന് അസുഖം ബാധിച്ച് അത്യാസന്ന നിലയിലെത്തിയപ്പോള്‍ എം.എസ്.യു.ഡി.എന്നൊരു മരുന്ന് അത്യാവശ്യമായി വന്നു'. എവിടെയും ആ മരുന്ന് കിട്ടാതെ വന്നപ്പോള്‍ രാജ്യത്തിനകത്തും പുറത്തും ബന്ധപ്പെട്ടുകൊണ്ട് ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ രംഗത്തെത്തി. 'ഞാന്‍ ആ മരുന്നിന്റെ സോഴ്‌സ് ജര്‍മനിയിലാണെന്ന് തിരിച്ചറിഞ്ഞു. ബ്രിട്ടനിലുള്ള ഒരു ഹാം മരുന്ന് വാങ്ങി അയച്ചു. അപ്പോഴേക്കും ബന്ധുക്കള്‍ക്ക് ദുബായ് വഴി മരുന്ന് കിട്ടി' - സനില്‍ ദീപ് അറിയിക്കുന്നു. 


ബിജു



ഭൂകമ്പവും ചുഴലിക്കാറ്റും പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ വേട്ടയാടുമ്പോള്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടാലും, ഹാമുകള്‍ പ്രവര്‍ത്തിക്കും. ബാറ്ററിയിലാണ് ഹാം സെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. മറ്റൊരു കമ്മ്യൂണിക്കേഷന്‍ ചാനലിന്റെയും ആവശ്യമില്ലാതെ, സ്വതന്ത്ര റേഡിയോ നിലയങ്ങളെപ്പോലെയാണ് ഓരോ ഹാം റേഡിയോ സെറ്റുകളും പ്രവര്‍ത്തിക്കുക. 

വളരെ ദൂരേയ്ക്ക് ബന്ധം സ്ഥാപിക്കാന്‍ ഹൈ ഫ്രീക്വന്‍സിയാണ് ഉപയോഗിക്കുന്നത്. നേപ്പാളുമായി ബന്ധപ്പെടാന്‍ സനില്‍ ദീപും താഹിറുമൊക്കെ അതാണ് ഉപയോഗിക്കുന്നത്. 

വാണിജ്യാവശ്യത്തിനല്ലാതെ, റേഡിയോ ടെക്‌നോളജി ഒരു ഹോബിയായി സ്വീകരിച്ചിട്ടുള്ളവരാണ് അമേച്വര്‍ റേഡിയോ ഓപ്പറേറ്റര്‍മാര്‍. അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ (ITU) ആണ് അമേച്വര്‍ റേഡിയോ സര്‍വീസ് ആഗോളതലത്തില്‍ സാധ്യമാക്കുന്നത്. ഒരു പ്രത്യേക റേഡിയോ ഫ്രീക്വന്‍സി സ്‌പെക്ട്രം ഉപയോഗിച്ച് ഇവര്‍ ആശയവിനിമയം നടത്തുന്നു. ഇന്ത്യയില്‍ കമ്മ്യൂണിക്കേഷന്‍ മന്ത്രാലയമാണ് ഹാം റേഡിയോ ലൈസന്‍സുകള്‍ നല്‍കാറ്. 

ഇന്ത്യയില്‍ ഗുജറാത്ത് ഭൂകമ്പവേളയിലും, ഭോപ്പാല്‍ ദുരന്തമുണ്ടായപ്പോഴുമൊക്കെ വിലമതിക്കാനാവാത്ത സേവനം നല്‍കിയവരാണ് ഹാം റേഡിയോ പ്രവര്‍ത്തകര്‍. അതേ സേവനം ഇപ്പോള്‍ നേപ്പാളിലെ തിരച്ചില്‍ പ്രവര്‍ത്തനത്തെ സഹായിക്കാനും അവര്‍ നല്‍കുന്നു. നവമാധ്യമങ്ങളുടെ വരവോ, സ്മാര്‍ട്ട്‌ഫോണുകള്‍ സര്‍വ്വവ്യാപിയായതോ ഒന്നും ഹാമുകളുടെ പ്രാധാന്യം കുറയ്ക്കുന്നില്ല എന്ന് നേപ്പാളും തെളിയിക്കുന്നു.


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ചൊവ്വാഴ്ച, ജൂലൈ 21, 2015

ഗ്യാസ് ബുക്കിങ്: 0 അമർത്തിയാൽ സബ്സിഡി ‘ഗ്യാസാകും’ !!



പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഐവിആർഎസ് സംവിധാനം ഉപയോഗിക്കുന്നവർ ഒന്നു ശ്രദ്ധിച്ചോളൂ. മൊബൈൽ ഫോണിലൂടെയുള്ള നിർദേശങ്ങൾക്കു കൃത്യമായി ചെവി കൊടുക്കാതിരുന്നാൽ നിങ്ങളുടെ ഗ്യാസ് സബ്സിഡി നഷ്ടമായേക്കാം.


ഗ്യാസ് ബുക്കിങ്ങിനുള്ള പ്രത്യേക സംവിധാനത്തിൽ മാറ്റം വരുത്തിയത് ഉപയോക്താക്കൾക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ‘ഗിവ് ഇറ്റ് അപ്പ്’ പദ്ധതിയുടെ ഭാഗമായി സബ്സിഡി ആവശ്യമില്ലാത്തവർ സീറോ (പൂജ്യം) അമർത്തണമെന്നാണു ഐവിആർഎസ് സംവിധാനത്തിന്റെ തുടക്കത്തിൽ ലഭിക്കുന്ന അറിയിപ്പ്. ആദ്യഭാഗം കൃത്യമായി കേൾക്കാതെ പൂജ്യത്തിൽ അമർത്തിയാൽ നിലവിൽ ലഭിക്കുന്ന സബ്സിഡി ഇല്ലാതാകുമെന്നു തീർച്ച. സിലിണ്ടർ ബുക്ക് ചെയ്യാൻ ഒന്ന് അമർത്തുക എന്നതായിരുന്നു ഇതുവരെ ആദ്യം നൽകിയിരുന്ന നിർദേശം. മുന്നറിയിപ്പില്ലാതെ ഇതിൽ മാറ്റം വരുത്തിയതിനാൽ ഒട്ടേറെപ്പേർ അബദ്ധത്തിൽ പ്പെടുന്നുണ്ട്.



"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, ജൂലൈ 20, 2015

സേവനവും സഹായവും വേണോ? മൊബൈലില്‍ വിരലൊന്നമര്‍ത്തൂ !!


മലപ്പുറം: നഗരസഭയില്‍ ലഭ്യമായ പദ്ധതികളും ആനുകൂല്യങ്ങളും പ്രവൃത്തികളും വേഗത്തില്‍ ജനങ്ങളിലത്തെിക്കല്‍, സേവന-സന്നദ്ധ പ്രവര്‍ത്തനം, ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തല്‍ തുടങ്ങിയ ലക്ഷ്യങ്ങളോടെ മൊബൈല്‍ ആപ്ളിക്കേഷന്‍ തയാറായി. സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് സിറ്റിസണ്‍ എംപവര്‍മെന്‍റ് എന്ന് പേരുള്ള ആപ് ഡൗണ്‍ലോഡ് ചെയ്യാം. ജൂലൈ 11ന് രാവിലെ 11ന് പ്രസ് ക്ളബില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ-ഐ.ടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇത് ഒൗദ്യോഗികമായി പുറത്തിറക്കും.

ആപ്ളിക്കേഷന്‍ വഴി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വാര്‍ത്തകളും സന്ദേശങ്ങളും ജനങ്ങള്‍ക്ക് ലഭിക്കും. കലക്ടറേറ്റ്, നഗരസഭ, കുടുംബശ്രീ തുടങ്ങിയവയില്‍ നിന്നുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാനാവും. അപേക്ഷാ ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. രക്തദാനത്തിന് സന്നദ്ധരായവര്‍ക്ക് ബ്ളഡ് ബാങ്കുണ്ട്. ഇതില്‍ പേരും വിലാസവും രക്തഗ്രൂപ്പും നല്‍കണം. രക്തം ആവശ്യമുള്ളവര്‍ക്ക് വിവിധ ഗ്രൂപ്പുകളിലുള്ളവരെ കണ്ടത്തൊന്‍ ആപ്ളിക്കേഷന്‍ സഹായകമാവും. എസ്.ഒ.എസ് ബട്ടനാണ് മറ്റൊരു പ്രധാന പ്രത്യേകത. അപകട സാഹചര്യങ്ങളില്‍പ്പെടുന്നവര്‍ക്ക് ഇത് ഉപകാരപ്പെടും. ഓരോരുത്തര്‍ക്കും അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട നാല് ഫോണ്‍ നമ്പറുകള്‍ നല്‍കാം. ആവശ്യം വരുന്ന സമയത്ത് ഹെല്‍പ് ബട്ടനില്‍ അമര്‍ത്തിയാല്‍ ഈ നമ്പറുകളിലേക്കും പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കും സന്ദേശം പോവും.
ഇയാള്‍ എവിടെയാണുള്ളതെന്ന് ഗൂഗ്ള്‍ മാപ്പിന്‍െറ സഹായത്തോടെ കണ്ടുപിടിക്കാനുമാവും. ഉദ്ഘാടനം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമേ എസ്.ഒ.എസ് സംവിധാനം പ്രവര്‍ത്തനസജ്ജമാവൂവെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.
നിര്‍മാണത്തൊഴിലാളികള്‍, പ്ളംബര്‍മാര്‍ തുടങ്ങിയവരുടെതുള്‍പ്പെടെ നിത്യജീവിതത്തില്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടേണ്ടവരുടെ ഫോണ്‍ നമ്പറുകള്‍ ആപ്ളിക്കേഷനിലുണ്ടാവും. വിദേശത്ത് ഉള്‍പ്പെടെ ലഭ്യമാവുന്ന ജോലികള്‍ ആപ്പില്‍ സെര്‍ച് ചെയ്ത് കണ്ടുപിടിക്കാം. നഗരസഭയിലെ വോട്ടര്‍മാരായ മന്ത്രിമാരുമായും സ്ഥലം എം.പി, എം.എല്‍.എ, കലക്ടര്‍, ചെയര്‍മാന്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരുമായും അവരുടെ പേജുകളിലൂടെ ആശയവിനിമയം നടത്താം. പൗരാവകാശ രേഖയും ആപ്ളിക്കേഷനിലുണ്ട്. സംശയനിവാരണത്തിന് ചാറ്റ് റൂമും ഉണ്ട്. ഐ ഫോണ്‍, വിന്‍ഡോസ്, ആന്‍ഡ്രോയ്ഡ് മോഡുകളിലായി 10 ലക്ഷം രൂപ ചെലവിലാണ് ആപ്ളിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്.
നഗരത്തിലെ 70 ശതമാനത്തോളം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളും സ്മാര്‍ട്ട് ഫോണ്‍ കൈവശം വെക്കുന്നവരായതിനാല്‍ ആപ്പ് കൂടുതല്‍ പേരിലത്തെുമെന്ന് പ്രതീക്ഷിക്കുന്നതായി ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ പറഞ്ഞു.
ലോകത്തിന്‍െറ ഏത് ഭാഗത്തുള്ളവര്‍ക്കും ഇത് ഡൗണ്‍ലോഡ് ചെയ്യാം. അതിനാല്‍ത്തന്നെ നഗരസഭയുടേതൊഴികെയുള്ള സേവനങ്ങള്‍ ആര്‍ക്കും ഉപയോഗപ്പെടുത്താനുമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ശനിയാഴ്‌ച, ജൂലൈ 18, 2015

സെപ്തംബര്‍ മുതല്‍ പുതിയ റേഷന്‍കാര്‍ഡുകള്‍ !!

കണ്ണൂര്‍: സംസ്ഥാനത്തെ പുതുക്കിയ റേഷന്‍കാര്‍ഡുകള്‍ സെപ്തംബര്‍ ഒന്നു മുതല്‍ വിതരണം ചെയ്യും. എല്ലാ ജില്ലകളിലും ഡാറ്റാഎന്‍ട്രി ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. നിലവില്‍ 76 ലക്ഷം റേഷന്‍കാര്‍ഡ് അപേക്ഷകളിലാണ് ഡാറ്റാഎന്‍ട്രി നടപടികള്‍ പൂര്‍ത്തിയാക്കിയത്. പൂര്‍ണമായി പൂരിപ്പിക്കാത്തതിനാല്‍ തിരിച്ചയച്ച അപേക്ഷകളില്‍ മാത്രമാണ് ഇപ്പോള്‍ ഡാറ്റാഎന്‍ട്രി നടക്കുന്നത്. വെരിഫിക്കേഷന്‍, കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കല്‍, പരാതി പരിശോധന എന്നിവ ഘട്ടംഘട്ടമായി നടക്കും. അക്ഷയ, സിഡിറ്റ്, കുടുംബശ്രീ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഡാറ്റാഎന്‍ട്രി ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനായത്. ഈ മാസം 21 വരെയാണ് വെരിഫിക്കേഷന് സമയം അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തെ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് വെരിഫിക്കേഷന്‍ നടക്കുന്നത്. അപേക്ഷകളില്‍ തെറ്റുകള്‍ കടന്നുകൂടിയിട്ടില്ലെന്ന് ഓരോ റേഷന്‍കാര്‍ഡും നേരിട്ട് പരിശോധിച്ച് റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ ഉറപ്പുവരുത്തിയ ശേഷം കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. റേഷന്‍കടകള്‍, താലൂക്ക് സപ്ലൈ ഓഫിസ്, വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലാണ് കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.

വ്യാഴാഴ്‌ച, ജൂലൈ 16, 2015

രാത്രി സമയത്ത് സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസുകൾ നിർത്തണം: സർക്കാർ ഉത്തരവ് !!


തിരുവനന്തപുരം∙ ബസുകളിൽ വൈകിട്ട് ആറര മുതൽ രാവിലെ ആറ് വരെ നിലവിലുള്ള സ്റ്റോപ്പുകൾക്കു പുറമെ സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് ഇറങ്ങാൻ അനുവദിക്കണമെന്നും അതിനായി വേണ്ടത്ര സമയം നൽകണമെന്നും സർക്കാർ ഉത്തരവ്. നിയസഭാ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിയാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെ എല്ലാ ബസിലും സ്ത്രീ പീഡനത്തിനെതിരെ പരാതിപ്പെടാനുള്ള അപേക്ഷ എല്ലാ കണ്ടക്ടർമാരും കൈവശം വയ്ക്കണം. ആവശ്യമുള്ള സന്ദർഭങ്ങളിൽ പരാതി എഴുതി വാങ്ങി അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. എല്ലാ ബസിലും ചെൽഡ് ലൈൻ, സ്ത്രീസുരക്ഷയ്ക്കായുള്ള ഹെൽപ് ലൈൻ, ആർടിഒ എന്നിവരുടെ ഫോൺ നമ്പർ, സ്വകാര്യ ബസാണെങ്കിൽ ഉടമയുടെ മൊബൈൽ നമ്പർ എന്നിവ മുൻപിലും പുറകിലും റജിസ്ട്രേഷൻ നമ്പരിനടുത്തായി വെളുത്ത അക്ഷരത്തിൽ പ്രദർശിപ്പിക്കണമെന്നും സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു.
(courtesy;manorama)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ഞായറാഴ്‌ച, ജൂലൈ 12, 2015

റോഡില്‍ നേര്‍വഴി കാട്ടാന്‍ ഖത്തറില്‍ മസാരക് ആപ്പ് !!


ദോഹ: വഴിതെറ്റാതെ യാത്രചെയ്യാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷനുമായി മുനിസിപ്പാലിറ്റി ആന്‍ഡ് അര്‍ബന്‍ പ്ലാനിങ് മന്ത്രാലയം. മസാരക് ഐ ട്രാഫിക് എന്നു പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഖത്തറില്‍ എവിടെയും സുഗമമായി യാത്ര ചെയ്യാം. ഖത്തര്‍ മൊബിലിറ്റി ഇന്നവേഷന്‍ സെന്റര്‍ ആണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ആപ്പിള്‍ ഫോണുകളിലും ആന്‍ഡ്രോയിഡ് ഫോണുകളിലും ഉപയോഗിക്കാന്‍ തയ്യാറാക്കിയതാണ് പുതിയ സോഫ്റ്റ്വെയര്‍. 

ഞായറാഴ്‌ച, ജൂലൈ 05, 2015

നാട്ടിലേക്ക് തിരിക്കുംമുമ്പ് ശ്രദ്ധിക്കാന്‍ ഖത്തര്‍ മാര്‍ഗരേഖ പുറത്തിറക്കി !!

ദോഹ: നാട്ടിലേക്കുള്ള യാത്രയ്ക്ക് പെട്ടി ഒരുക്കുംമുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ആഭ്യന്തരവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. നിരോധിച്ച സാധനങ്ങള്‍ ബാഗുകളില്‍ കരുതെന്ന മുന്നറിയിപ്പിനൊപ്പം നിരോധിച്ച സാധനങ്ങളുടെ പട്ടികയും മന്ത്രാലയം നല്‍കിയിട്ടുണ്ട്. ചില കളിയുപകരണങ്ങള്‍, മൂര്‍ച്ചയുള്ള ആയുധങ്ങള്‍, തോക്ക്, വെടിമരുന്ന്, സ്വയരക്ഷയ്ക്കുള്ള ഉപകരണങ്ങള്‍, രാസവസ്തുക്കള്‍, തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍, പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളവ, നൂറ്് മില്ലീലിറ്ററില്‍ അധികമുള്ള സ്‌പ്രേകള്‍, സൗന്ദര്യവര്‍ധക ലേപനങ്ങള്‍ തുടങ്ങിവയ ബാഗുകളില്‍ കരുതുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്ര പുറപ്പെടുംമുമ്പ് നിരോധിച്ച സാധനങ്ങള്‍ പെട്ടിക്കുള്ളില്‍ വെച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. 

ശനിയാഴ്‌ച, ജൂലൈ 04, 2015

റിക്രൂട്ട്മെന്‍റ് തട്ടിപ്പ് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഇ-മൈഗ്രേറ്റ് സംവിധാനo.

അബൂദബി: റിക്രൂട്ട്മെന്‍റ് തട്ടിപ്പ് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഇ-മൈഗ്രേറ്റ് സംവിധാനത്തില്‍ യു.എ.ഇയില്‍ നിന്ന് നിരവധി തൊഴിലുടമകള്‍ രജിസ്റ്റര്‍ ചെയ്തതായി ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ നീത ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 50 മുതല്‍ 150 വരെ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി ജൂണ്‍ 30ന് അവസാനിച്ചു. 20 മുതല്‍ 50 വരെ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് ജൂലൈ 31 വരെ സമയമുണ്ട്. 20ല്‍ താഴെ തൊഴിലാളികളുള്ളവര്‍ക്ക് ആഗസ്റ്റ് 31വരെയും.

ബുധനാഴ്‌ച, ജൂലൈ 01, 2015

ദുബായില്‍ ആഗസ്ത് ഒന്ന് മുതല്‍ വിസ ലഭിക്കുന്നതിന് ഇന്‍ഷുറന്‍സ് നിര്‍ബന്ധം !!

*നൂറോ അതിന് മുകളിലോ ജീവനക്കാരുള്ള കമ്പനികള്‍ക്ക് നിബന്ധന ബാധകം *കുടുംബാംഗങ്ങള്‍ക്ക് വിസ നല്‍കുന്നതിന് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാകില്ല.

ദുബായ്: എമിറേറ്റില്‍ തൊഴില്‍വിസ അനുവദിക്കുന്നത് ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് മാത്രമായി നിജപ്പെടുത്തുന്നു. ആഗസ്ത് ഒന്നിന് നിബന്ധന പ്രാബല്യത്തില്‍ വരുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ.) പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതുപ്രകാരം നൂറോ അതിന് മുകളിലോ ജീവനക്കാരുള്ള കമ്പനികള്‍ക്ക് കീഴില്‍ വിസ ലഭിക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാകും.



രണ്ടാംഘട്ട ഇന്‍ഷുറന്‍സ് പദ്ധതിയുടെ അവസാന തിയ്യതി ജൂലായ് 31 ന് അവസാനിച്ചതിന്റെ തൊട്ടുപിറ്റേന്ന് തന്നെ പുതിയ നിബന്ധന പ്രാബല്യത്തില്‍ വരും. ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഉള്‍പ്പെടുത്തി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കപ്പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായിരിക്കും നിബന്ധന ബാധകമാകുക. മൂന്നാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പുതിയ നിബന്ധന ഇപ്പോള്‍ ബാധകമാകില്ല. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിന് 2016 ജൂണ്‍ വരെ സമയം അനുവദിച്ചിട്ടുണ്ട്. ജീവനക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ഭാര്യ, മക്കള്‍, മറ്റ് ആശ്രിതര്‍ തുടങ്ങിയവര്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്നതിനുള്ള സമയപരിധിയും 2016 ജൂണിലാണ് അവസാനിക്കുന്നത്. അതുകൊണ്ടുതന്നെ കുടുംബാംഗങ്ങള്‍ക്കും വിസ ലഭിക്കുന്നതിന് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാകില്ല.




നൂറിനും 999-നുമിടയില്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് രണ്ടാംഘട്ടത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിന് അവസരം നല്‍കിയിരുന്നത്. ജൂലായ് 31-നകം ഇത്തരം കമ്പനികളില്‍നിന്നുള്ള ആറുലക്ഷം ജീവനക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡി.എച്ച്.എ. ഡയറക്ടര്‍ ഹുമൈദ് മുഹമ്മദ് ഉബൈദ് അല്‍ ഖതമി പറഞ്ഞു. ആദ്യഘട്ടത്തില്‍, ആയിരവും അതിനമീതെയും ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് സമയം അനുവദിച്ചിരുന്നത്. ഇരുഘട്ടങ്ങളിലുമായി ഇതുവരെ 12 ലക്ഷം ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമായി. 




എമിറേറ്റില്‍ താമസിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 2014 ഫിബ്രവരിയിലാണ് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിക്ക് ദുബായ് ഗവണ്‍മെന്റ് തുടക്കമിട്ടത്. വിവിധഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുമായി സഹകരിക്കുന്നതിന് അംഗീകാരമുള്ള 45 ഇന്‍ഷുറന്‍സ് കമ്പനികള്‍ എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് www.isahd.ae എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

(courtesy:mathrubhumi)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വെള്ളിയാഴ്‌ച, ജൂൺ 26, 2015

പൊതുജനങ്ങളുമായി സംവദിക്കാന്‍ ഡി.ജി.പി !!!


തിരുവനന്തപുരം: പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കാനും പൊലീസ് സേനയെ കൂടുതല്‍ ജനകീയമാക്കാനായി ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് പേജ്. സ്റ്റേറ്റ് പൊലീസ് ചീഫ് കേരള എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ ജനങ്ങളുമായി നേരിട്ട് സംവദിക്കാനാഗ്രഹിക്കുന്ന ഡി.ജി.പി ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നുമുണ്ട്. എല്ലാവരേയും പേജിലേക്കു സ്വാഗതം ചെയ്തു കൊണ്ടു ഡി.ജി.പിയുടെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്‌ച, ജൂൺ 19, 2015

യു.എ.ഇ. കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് !!


ദുബായ്: യു.എ.ഇ.യുടെ പുതിയ കോണ്‍സുലേറ്റ് താമസിയാതെ തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിക്കും.കേരളത്തില്‍ പുതിയ കോണ്‍സുലേറ്റ് തുറക്കുമെന്ന് യു.എ.ഇ. വിദേശകാര്യമന്ത്രി നേരത്തേ ഇന്ത്യാപര്യടനവേളയില്‍ പ്രഖ്യാപിച്ചിരുന്നു. 


ഇതിന്റെ തുടര്‍നടപടിയെന്ന നിലയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം. കേരളത്തിന്റെ തലസ്ഥാനനഗരി എന്ന നിലയിലാണ് കോണ്‍സുലേറ്റ് സ്ഥാപിക്കാനായി തിരുവനന്തപുരതേിരഞ്ഞെടുത്തത്. യു.എ.ഇ.യുടെ വിസലഭിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ ഇതോടെ മലയാളികള്‍ക്ക് കുറെക്കൂടി എളുപ്പമാകും.

വ്യാഴാഴ്‌ച, ജൂൺ 18, 2015

അഞ്ച് പൈസയ്ക്കും ഇന്‍ഷുറന്‍സ്: നിങ്ങള്‍ ചേര്‍ന്നില്ലേ? !!

അഞ്ച് പൈസയ്ക്ക് ഒരു വിലയുമില്ലാത്ത കാലമാണ്. എന്നാല്‍ ദിനംപ്രതി അഞ്ച് പൈസ നീക്കിവെച്ച് നിങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷനേടാം. രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സിന് നിങ്ങള്‍ മുടക്കേണ്ടത് പ്രതിവര്‍ഷം 12 രൂപമാത്രം. അതായത് ദിനംപ്രതി മാറ്റിവെയ്‌ക്കേണ്ടത് 5 പൈസ. പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന പദ്ധതിയിലൂടെയാണ് കുറഞ്ഞനിരക്കില്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. പദ്ധതിയില്‍ ചേരുന്നവര്‍ അപകടത്തില്‍ മരിച്ചാല്‍ അവകാശിക്ക് രണ്ട് ലക്ഷം രൂപ ലഭിക്കും. അംഗവൈകല്യം സംഭവിച്ചാലും പദ്ധതിപ്രകാരം തുക ലഭിക്കും. നിലവില്‍ പദ്ധതിക്കുപുറത്ത് രണ്ട് ലക്ഷംരൂപ അപകട ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കാന്‍ 180 രൂപയെങ്കിലും വാര്‍ഷിക പ്രീമിയം നല്‍കേണ്ടിവരും.

വെള്ളിയാഴ്‌ച, ജൂൺ 05, 2015

പാമ്പിനെ പേടിയാണോ; വാവ സുരേഷിന്റെ ആപ്പുണ്ട്! !!

വാവ സുരേക്ഷിന്റെ ആരാധകരില്‍ ആരെങ്കിലും അറിഞ്ഞിട്ടില്ലെങ്കില്‍ കേട്ടോളൂ, മൂപ്പര്‍ക്കും ആപ്പുണ്ട് - 'കിങ് കോബ്ര' ( King Cobra ) എന്ന പേരില്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ചെന്ന് ഈ ആന്‍ഡ്രോയ്ഡ് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.വാവ സുരേഷിന്റെ ഫെയ്‌സ്ബുക്ക്, യുട്യൂബ് അപ്‌ഡേറ്റുകള്‍ എവിടെ നിന്നും ലൈവായി കാണാന്‍ 1!ഈ ആപ്പ് അവസരമൊരുക്കുന്നു. മാത്രമല്ല, അദ്ദേഹത്തെ നേരിട്ട് വിളിക്കാനും ആപ്പില്‍ ഓപ്ഷനുണ്ട്.




വീട്ടുവളപ്പില്‍ ഒരു പാമ്പിനെ കണ്ടെന്നിരിക്കട്ടെ. അതിന്റെ ഫോട്ടോയെടുത്ത് നേരിട്ട് വാവ സുരേഷിനയയ്ക്കാന്‍ ആപ്പില്‍ കഴിയും. നിങ്ങളുടെ ലൊക്കേന്‍ അടക്കമുള്ള വിവരങ്ങളും ചിത്രവും പുതിയ മേസേജ് അലര്‍ട്ടായി അദ്ദേഹത്തിന് ലഭിക്കും. 



നിങ്ങളുടെ സ്ഥലം കൃത്യമായി മനസിലാക്കി എത്താനും, പാമ്പിനെ പിടിക്കാനും ഇത് വാവ സുരേഷിന് അവസരമൊരുക്കുന്നു. 



'സ്പാര്‍ക്ക്‌നോവ' കമ്പനി രൂപപ്പെടുത്തിയ 'കിം കോബ്ര' ആപ്പ് കഴിഞ്ഞ ആഗസ്തിലാണ് പ്ലേസ്റ്റോറിലെത്തിയത്. മികച്ച ആപ്പ് എന്ന അഭിപ്രായമാണ്, ഡൗണ്‍ലോഡ് ചെയ്ത പലരും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അഭിപ്രായമായി രേഖപ്പെടുത്തിയിട്ടുള്ളത്.


(courtesy;mathrubhumi)"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

തിങ്കളാഴ്‌ച, ജൂൺ 01, 2015

ഉപഭോക്താവ്: നിങ്ങളുടെ പരാതികളും പരാതിപരിഹാരസംവിധാനങ്ങളും !!

സാമൂഹികസാഹചര്യങ്ങളാല്‍ സംഘര്‍ഷഭരിതവും പ്രവര്‍ത്തനത്തിന്റെ പ്രത്യേകതകളാല്‍ സങ്കീര്‍ണവുമാണ് ഉപഭോക്തൃസംരക്ഷണപ്രവര്‍ത്തനം. സമകാലികസമൂഹത്തില്‍ നാം വാങ്ങുന്ന സാധനങ്ങള്‍ക്കും ഉപയോഗിക്കുന്ന സേവനങ്ങള്‍ക്കും നേരിടുന്ന കേടുപാട്, അപര്യാപ്തത, അശ്രദ്ധ, ഉപേക്ഷ, പിഴവ്, അവഗണന, അവഹേളന തുടങ്ങിയ സേവനന്യൂനതകളുടെ ഫലമായുണ്ടാവുന്ന സാമ്പത്തിക, ശാരീരിക, മാനസിക കഷ്ട-നഷ്ടങ്ങള്‍ക്കെല്ലാം ഒരത്താണിയാണ് 1986-ലെ ഉപഭോക്തൃസംരക്ഷണനിയം. 

ദൈനംദിനജീവിതത്തില്‍ നാമോരോരുത്തരും അറിഞ്ഞിരിക്കേണ്ട ഉപഭോക്തൃസ്രംരക്ഷണനിയമത്തിന്റെ പ്രസക്തി, പ്രാധാന്യം, ചരിത്രം, പശ്ചാത്തലം എന്നിവയോടൊപ്പം 2005-ലെ വിവരവകാശനിയമവും ലളിതമായി വിശദീകരിക്കുന്ന കണ്‍സ്യൂമര്‍ അസോസിയേഷന്റെ പുസ്തകം. ഉപഭോക്താവിന് ഒരു സാധനം അല്ലെങ്കില്‍ സേവനം വാങ്ങുമ്പോള്‍ അവശ്യം വേണ്ട മുന്‍കരുതലുകള്‍ എടുക്കാനുതകുന്നതും കഷ്ടനഷ്ടങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിവരവും ഉള്‍ക്കരുത്തും പകരുന്നതുമായ കൈപ്പുസ്തകം.
(mathrubhumi)



"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

വ്യാഴാഴ്‌ച, മേയ് 28, 2015

ഈ വിവരം നിങ്ങള്‍ക്കറിയാമോ..........

ഈ വിവരം നിങ്ങള്‍ക്കറിയാമോ................ അറിയാമെങ്കില്‍ മറ്റുളളവര്‍ക്ക് പകര്‍ന്നു കൊടുക്കുക.പാമ്പു കടിയേറ്റ് ഒരു വ്യക്തിമരണപെട്ടാല്‍, ആ വ്യക്തിയുടെ കുടുംബത്തിന്

സര്‍ക്കാരില്‍ നിന്നുളള ഒരു ലക്ഷം രൂപയുടെ ധനസഹായത്തിന് അര്‍ഹരാണ്.അര്‍ഹരായവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ഏറ്റവും അടുത്ത ഫോറസ്റ്റ് ഓഫീസുമായി ബന്ധപെടുക........

ഇത് അധികമാര്‍ക്കും അറിവില്ലാത്ത വസ്തുതയാണ്, നമ്മുടെ ഷെയര്‍ വഴി ഈ അറിവ് എല്ലാവരിലേക്കും എത്തിയാല്‍ ഏതെങ്കിലും സാധുക്കള്‍ക്ക് അതൊരു ഉപകാരമായി മാറിയേക്കും!!!!!
(ഇത് ഷെയര്‍ ചെയ്യാന്‍ മറക്കരുതേ )

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത