[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ബുധനാഴ്‌ച, ഓഗസ്റ്റ് 12, 2015

സ്വകാര്യ തൊഴിലാളികള്‍ക്ക് ശമ്പളം ഓണ്‍ലൈന്‍ വഴി; വേതന സുരക്ഷാ സമ്പ്രദായം 18 മുതല്‍ !!


ദോഹ: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വേതന സുരക്ഷാ സമ്പ്രദായം ആഗസ്ത് 18 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കെല്ലാം ഓണ്‍ലൈനായി ശമ്പളം നല്‍കുന്നതിനുള്ള പദ്ധതിയാണിത്. ശമ്പളം കൈമാറുന്നതിന് സ്വകാര്യ തൊഴിലാളികളുടെ വിവരങ്ങള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സഹകരണത്തോടെ തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം തയ്യാറാക്കിക്കഴിഞ്ഞതായി ദ് പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് മറ്റ് ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങളുടെ സഹകണത്തോടെയാണ് തൊഴില്‍ മന്ത്രാലയം പദ്ധതി നടപ്പാക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച ഇന്‍സ്‌പെക്ടര്‍മാരുടെ സഹായത്തോടെ വേതന സുരക്ഷാ സമ്പ്രദായം തൊഴില്‍ മന്ത്രാലയം നിരീക്ഷിക്കും. 
പദ്ധതി നടപ്പാക്കാത്ത കമ്പനികള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് വാര്‍ത്ത മുന്നറിയിപ്പ് നല്‍കുന്നു. 
തൊഴില്‍നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്വകാര്യ കമ്പനികള്‍ എല്ലാം നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. തൊഴിലാളികളുടെ വിവരവും വേതനവും കമ്പനികള്‍ മന്ത്രാലയത്തെ അറിയിക്കേണ്ടതുണ്ട്. വേതന സുരക്ഷാ സമ്പ്രദായത്തിന്റെ ആനുകൂല്യം കിട്ടാന്‍ എല്ലാ തൊഴിലാളികളും ബാങ്ക് അക്കൗണ്ട് തുറക്കണം. അതുവഴിയായിരിക്കണം തൊഴിലാളികള്‍ക്ക് വേതനം കൈമാറേണ്ടത് എന്ന് വാര്‍ത്തയില്‍ പറയുന്നു. 
തൊഴിലാളികള്‍ക്ക് വേതനം കൈമാറാന്‍ കമ്പനികള്‍ക്ക് നിലവിലുള്ള അക്കൗണ്ട് ഉപയോഗിക്കാമോ എന്നതില്‍ വ്യക്തത ഇല്ലെന്ന് വാര്‍ത്തയില്‍ പറയുന്നു. തൊഴിലാളികള്‍ക്ക് ഇഷ്ടമുള്ള ബാങ്കില്‍ അക്കൗണ്ട് തുറക്കാനാകുമോ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നിശ്ചയിക്കുന്നിടത്ത് തന്നെ അത് വേണമോ എന്നതിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ വേതന സുരക്ഷാ സമ്പ്രദായ ഇടപാടുകള്‍ നടക്കുമോ എന്നതിലും വ്യക്തത ഇല്ലെന്ന് വാര്‍ത്ത പറയുന്നു. 
വേതനം കൈമാറാനുള്ള തീയതിക്ക് ശേഷം ഓരോ മാസവും ബാങ്ക് തലത്തില്‍ പരിശോധനകള്‍ നടക്കും. വേതനം കൈമാറാത്ത സ്ഥാപനങ്ങള്‍ അതുവഴി കണ്ടെത്തും. 

ലക്ഷ്യം കുറഞ്ഞ ശമ്പളക്കാരുടെ ക്ഷേമം


സ്വകാര്യ കമ്പനികളിലെ കുറഞ്ഞ ശമ്പളക്കാരുടെ ക്ഷേമം ലക്ഷ്യമിട്ടാണ് ഭരണകൂടം വേതന സുരക്ഷാ സമ്പ്രദായം നടപ്പാക്കിയത്. തൊഴിലാളി ചൂഷണം ഇല്ലാതാക്കാന്‍ ഇതുവഴി കഴിയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. എല്ലാമാസവും ആദ്യത്തെ ആഴ്ച അവരവരുടെ അക്കൗണ്ടിലേക്ക് മാറ്റിയിരിക്കണമെന്നതാണ് വ്യവസ്ഥ. മണിക്കൂര്‍ നിരക്കില്‍ പണിയെടുക്കുന്ന കരാര്‍തൊഴിലാളികള്‍ക്കുള്ള വേതനം രണ്ടാഴ്ച കൂടുമ്പോള്‍ എ.ടി.എം. മുഖേന നല്‍കണം.
പുതിയ ചട്ടം നടപ്പാക്കാന്‍ കമ്പനികള്‍ക്ക് ആറ് മാസത്തെ സമയം നല്‍കിയിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് ആറ് മാസം വരെ തടവും 6,000 റിയാല്‍ പിഴയും ആണ് ശിക്ഷ. എല്ലാ തൊഴിലാളികള്‍ക്കും ശമ്പളം നിര്‍ബന്ധമായും ബാങ്ക് അക്കൗണ്ട് മുഖേന നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന തൊഴില്‍ ഭേദഗതി നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. 
യു.എ.ഇ.യിലാണ് ആദ്യമായി വേതന സുരക്ഷാ സമ്പ്രദായം കൊണ്ടുവന്നത്. 2009 ല്‍ ആണ് അവര്‍ നിയമം നടപ്പാക്കിയത്. ജി.സി.സി.യില്‍ പൊതുമേഖലയെന്നോ സ്വകാര്യമേഖലയെന്നോ വ്യത്യാസമില്ലാതെ മുഴുവന്‍ തൊഴിലാളികള്‍ക്കും അക്കൗണ്ടിലൂടെ ശമ്പളം ലഭ്യമാക്കുന്ന രണ്ടാം രാജ്യമായി ഖത്തര്‍ മാറും. 
ജനസംഖ്യ കുറവായതിനാലും കമ്പനികളില്‍ അധികവും ദോഹ കേന്ദ്രീകരിച്ചായതിനാലും ഖത്തറില്‍ പദ്ധതി എളുപ്പത്തില്‍ നടപ്പാക്കാനാകുമെന്നാണ് കണക്ക് കൂട്ടലുകള്‍. ഓണ്‍ലൈന്‍ വേതന സംവിധാനം പൂര്‍ണമായും നടപ്പാക്കുന്നതോടെ രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്താന്‍ കഴിയുമെന്ന് നാഷണല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് കൗണ്‍സില്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.

നിയമം നടപ്പാക്കിയത് ആറുമാസം മുമ്പ്


സ്വകാര്യ കമ്പനികള്‍ തൊഴിലാളികള്‍ക്ക് ഓണ്‍ലൈന്‍ വഴി വേതനം കൈമാറണമെന്ന നിയമം കൊണ്ടുവന്നത് 2015 ഫിബ്രവരി 18ന് ആണ്. അത് നടപ്പാക്കാന്‍ കമ്പനികള്‍ക്ക് ആറ് മാസത്തെ സമയവും നല്‍കി. ആഗസ്ത് 17നാണ് സമയപരിധി പൂര്‍ത്തിയാകുന്നത്. തൊട്ടടുത്ത ദിവസം മുതല്‍ അത് നടപ്പാക്കാനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നതെന്ന് വാര്‍ത്തയില്‍ പറയുന്നു. 2004ലെ 14ംനമ്പര്‍ തൊഴില്‍ നിയമത്തിലെ 66, 145ാം വകുപ്പുകള്‍ ഭേദഗതി ചെയ്താണ് വേതന സുരക്ഷാ നിയമം നടപ്പാക്കുന്നത്.
സമയബന്ധിതമായും കരാര്‍ പ്രകാരവും വേതനം എല്ലാ തൊഴിലാളികള്‍ക്കും ലഭിക്കുന്നെന്ന് ഉറപ്പാക്കണം. ശമ്പളം നല്‍കിയത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തൊഴില്‍ പരിശോധനാ വകുപ്പിന് തൊഴിലുടമയില്‍നിന്ന് ആവശ്യപ്പെടാം. മൂന്ന് ഘട്ടങ്ങളായാണ് വേതന സുരക്ഷാ സംവിധാനം നടപ്പാക്കുകയെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ 500നുമുകളില്‍ തൊഴിലാളികളുള്ള കമ്പനികളെയും രണ്ടാംഘട്ടത്തില്‍ 100നും 500നും ഇടയില്‍ തൊഴിലാളികളുള്ള കമ്പനികളെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവശേഷിക്കുന്ന സ്ഥാപനങ്ങളില്‍ മൂന്നാം ഘട്ടത്തിലും പദ്ധതി വ്യാപിപ്പിക്കാനായിരുന്നു തീരുമാനമെടുത്തിരുന്നത്. 


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത