[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


തിങ്കളാഴ്‌ച, ഏപ്രിൽ 02, 2012

ചെറുതുരുത്തി മാര്‍ക്കറ്റിന്‍െറ പ്രവര്‍ത്തനം ഹൈകോടതി തടഞ്ഞു

ചെറുതുരുത്തി: ടൗണിലെ മത്സ്യ മൊത്ത വ്യാപാര കേന്ദ്രമായ കോര്‍ണേഷന്‍ മാര്‍ക്കറ്റിന്‍െറ പ്രവര്‍ത്തനം ഹൈകോടതി തടഞ്ഞു. മാര്‍ക്കറ്റില്‍ നിന്നുള്ള മാലിന്യം കാനയിലൂടെ ഒഴുക്കി ഭാരതപ്പുഴ മലിനമാക്കുന്നെന്ന ചെറുതുരുത്തി മാര്‍ക്കറ്റിനടുത്ത  കോന്നനാട് തെക്കേതില്‍ രാമചന്ദ്രന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള തദ്ദേശവാസികള്‍   ഹൈകോടതിയില്‍ നല്‍കിയ ഹരജിയിലാണ്   നടപടിയുണ്ടായത്. ഇതിന്‍െറ ഭാഗമായി വ്യാഴാഴ്ച വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് നടത്താനിരുന്ന മാര്‍ക്കറ്റിലെ തറലേലം മാറ്റിവെച്ചു.മാര്‍ക്കറ്റ് ലേലം ഏറ്റെടുക്കാതിരുന്നാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കില്ല.
 പുറം സംസ്ഥാനത്തുനിന്നുള്‍പ്പെടെ എത്തുന്ന മത്സ്യലോഡുകള്‍ ഇറക്കി ചില്ലറ കച്ചവടക്കാര്‍ക്ക് വില്‍ക്കുന്ന കരാറുകാരനാണ് തറലേലം കൊള്ളുക. വര്‍ഷത്തിലൊരിക്കലാണ് പഞ്ചായത്ത് മാര്‍ക്കറ്റ് നടത്തിപ്പിനുള്ള തറലേലം സംഘടിപ്പിക്കുന്നത്.
മാസം മുമ്പ് മാര്‍ക്കറ്റും പരിസരവും സന്ദര്‍ശിച്ച കണ്‍ട്രോള്‍ ബോര്‍ഡ് അധികൃതര്‍ അപര്യാപ്തത ചൂണ്ടിക്കാട്ടി  പഞ്ചായത്തിന് നോട്ടീസ് നല്‍കിയിരുന്നു. മൂന്ന് മീറ്റര്‍ ഉയരമുള്ള ചുറ്റുമതില്‍, മലിനജല സംസ്കരണ പ്ളാന്‍റ് നിര്‍മിക്കുക, ഖരമാലിന്യ പ്ളാന്‍റ് പ്രവര്‍ത്തന ക്ഷമമാക്കുക, തുടങ്ങി നവീകരണ പ്രവൃത്തികള്‍ക്കും  നിര്‍ദേശിച്ചു. ഇവയൊന്നും നടത്താത്ത പഞ്ചായത്ത് ബോര്‍ഡിന് റിപ്പോര്‍ട്ടും നല്‍കിയില്ല. ഇവ എന്ന് നടപ്പാക്കുമെന്ന് കാണിക്കുന്ന വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പഞ്ചായത്തിനോട്  ഹൈകോടതി  ആവശ്യപ്പെട്ടിട്ടുണ്ട്.
മാര്‍ക്കറ്റിലെ മലിനജലം ടൗണിലെ വീടുകള്‍ക്കും കുടിവെള്ള കിണറുകള്‍ക്കും അരികിലൂടെയുള്ള കാനയിലേക്ക് തിരിച്ചുവിട്ട് ഭാരതപ്പുഴയിലേക്കാണ് ഒഴുക്കുന്നത്. നാട്ടുകാര്‍ പുഴ മലിനീകരിക്കുന്നുവെന്ന് കാണിച്ച് അധികൃതര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ആര്‍.ഡി.ഒ എന്നിവര്‍ സന്ദര്‍ശനം നടത്തി പുഴയിലെ വെള്ളം വിദഗ്ധ പരിശോധനക്കായി സാമ്പിളെടുത്തിരുന്നു. ഇതില്‍ വിഷാംശം കലര്‍ന്നതായും കണ്ടെത്തിയിരുന്നു.
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത