[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ശനിയാഴ്‌ച, ജൂൺ 23, 2012

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് എ.ടി.എം സ്ഥാപിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി !!

പാലക്കാട്: നൂറ് കോടി രൂപ അറ്റ ആസ്തിയുള്ള ഏത് പണമിടപാട് സ്ഥാപനത്തിനും എ.ടി.എം സ്ഥാപിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി. 1956 ലെ കമ്പനീസ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. അവസാന സാമ്പത്തികവര്‍ഷത്തെ ബാലന്‍സ് ഷീറ്റില്‍ 100 കോടിയുടെ അറ്റ ആസ്തിയുള്ളതും ഈ ആസ്തി നിലനിര്‍ത്തുന്നതുമായ സ്ഥാപനങ്ങള്‍ക്കെല്ലാം അപേക്ഷിക്കാം. ഇതുവരെ ബാങ്കുകള്‍ക്ക് മാത്രമാണ് എ.ടി.എം സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനും അനുമതി ഉണ്ടായിരുന്നത്. ബാങ്കുകളുടെ എ.ടി.എം സേവനം നഗരങ്ങളില്‍ കേന്ദ്രീകരിക്കുന്നെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
'വൈറ്റ് ലേബല്‍ എ.ടി.എം' (ഡബ്ല്യു.എല്‍.എ) എന്നായിരിക്കും ഇത്തരം എ.ടി.എമ്മുകള്‍ അറിയപ്പെടുക. ഇവ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 'വൈറ്റ് ലേബല്‍ ഓപറേറ്റര്‍' എന്നാണ് വിശേഷണം. 2007ലെ പെയ്മെന്റ് ആന്റ് സെറ്റില്‍മെന്റ് ആക്ട് പ്രകാരമാണ് സ്വകാര്യ പണമിടപാടുകാര്‍ക്ക് ആര്‍.ബി.ഐ ഈ മേഖലയില്‍ അനുമതി നല്‍കിയത്. എ.ടി.എം നെറ്റ്വര്‍ക്ക് ഓപറേറ്റര്‍മാരില്‍നിന്നും ബാങ്കുകളില്‍നിന്നും പൊതുജനങ്ങളില്‍നിന്നും അഭിപ്രായം തേടിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ആര്‍.ബി.ഐ ബുധനാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു.
ഒരു സ്പോണ്‍സര്‍ ബാങ്കിന്റെ സഹായത്തോടെയായിരിക്കും ഡബ്ല്യു.എല്‍.എയുടെ പ്രവര്‍ത്തനം. ഒന്നിലധികം സ്പോണ്‍സര്‍ ബാങ്കുകളുമാവാം. എ.ടി.എമ്മില്‍ പണം ആവശ്യത്തിന് എത്തിക്കുന്നതും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ തീരുമാനമെടുക്കലും സ്പോണ്‍സര്‍ ബാങ്കിന്റെ ചുമതലയാണ്. തുടക്കത്തില്‍ ഇന്ത്യയിലെ ബാങ്കുകള്‍ നല്‍കുന്ന കാര്‍ഡുകള്‍ മാത്രമേ ഡബ്ല്യു.എല്‍.എയില്‍ ഉപയോഗിക്കാവൂ.
വിദേശനിക്ഷേപം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് എ.ടി.എം പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ വിദേശ ധനവിനിമയ നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കുകയും ഇതുമായി ബന്ധപ്പെട്ട കേന്ദ്ര വ്യവസായ വകുപ്പിന്റെ നയങ്ങള്‍ അനുസരിക്കുകയും വേണം. മറ്റ് ബാങ്കുകളുടെ എ.ടി.എം ഏറ്റെടുത്ത് പ്രവര്‍ത്തിക്കാനോ നിക്ഷേപം സ്വീകരിക്കാനോ പാടില്ല. ബാങ്കുകള്‍ക്ക് ഉള്ളതുപോലെ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെ കാര്‍ഡ് ഉപയോഗിച്ച് മാസത്തില്‍ അഞ്ച് തവണ ചാര്‍ജില്ലാതെ ഇടപാട് നടത്താന്‍ കഴിയും. ഡബ്ല്യു.എല്‍.എ സ്ഥാപിക്കാന്‍ നാല് മാസത്തിനകം അനുമതിക്ക് അപേക്ഷിക്കാനാണ് ആര്‍.ബി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് എ.ടി.എം സേവനത്തിന് അനുമതി നല്‍കുന്നത് രാജ്യത്ത് സാമ്പത്തിക അസ്ഥിരത വര്‍ധിപ്പിക്കുമെന്ന് ബാങ്കിങ് മേഖലയിലുള്ളവര്‍ വിലയിരുത്തുന്നു. ബാങ്കുകളുടെ എ.ടി.എമ്മുകള്‍ ഭൂരിഭാഗവും പ്രവര്‍ത്തിപ്പിക്കുന്നത് പുറംകരാര്‍ സ്ഥാപനങ്ങളാണ്. അതിനാല്‍, എ.ടി.എം സേവനവുമായി ബന്ധപ്പെട്ട പരാതികള്‍ അടിക്കടി വര്‍ധിക്കുകയാണ്.
(courtesy:madhyamam.com)

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത