[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ചൊവ്വാഴ്ച, ഒക്‌ടോബർ 09, 2012

കാര്‍ഷികോപകരണങ്ങള്‍ക്കും തയ്യല്‍മെഷീനുകള്‍ക്കും ഇനി സബ്സിഡിയില്ല !!


തിരുവനന്തപുരം: സ്വയംതൊഴില്‍ കണ്ടെത്താന്‍ സഹായകരമായിരുന്ന തയ്യല്‍മെഷീനുകള്‍ക്ക് ഇനി സബ്സിഡി നല്‍കില്ല. കാര്‍ഷികോപകരണങ്ങളായ മണ്‍കോരി, മണ്‍വെട്ടി, കോടാലി, പിക്കാസ്, വെട്ടുകത്തി എന്നിവക്കും മറ്റു പൂന്തോട്ട നിര്‍മാണ ഉപകരണങ്ങള്‍ക്കും സബ്സിഡി നല്‍കേണ്ടെന്നാണ് 12ാം പദ്ധതിയുടെ മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നത്.
കൃഷിഭൂമി വാങ്ങുന്നതിനും സബ്സിഡി പാടില്ല. പാചക വാതക കണക്ഷന്‍, പ്രഷര്‍കുക്കര്‍, പാചകപാത്രങ്ങള്‍, സംഭരണ പാത്രങ്ങള്‍, പെന്‍ഷന്‍, ചികിത്സ, വിവാഹം, മരണാനന്തര ചടങ്ങുകള്‍, കുട്ടികളുടെ ജനനം എന്നിവക്കുള്ള ധനസഹായത്തിനും സബ്സിഡി ഉണ്ടാവില്ല. പട്ടിക വിഭാഗക്കാര്‍ക്ക് മാത്രം ഫര്‍ണിച്ചര്‍, സൗരോര്‍ജ റാന്തല്‍, സ്കൂള്‍ യൂനിഫോം, ബാഗ്, ചെരിപ്പ്, ഷൂസ്, കുട, നോട്ട്ബുക്ക് എന്നിവക്ക് സബ്സിഡി നല്‍കാം. സ്വയം തൊഴില്‍ സംരംഭകര്‍ക്ക് ടെലിവിഷന്‍, റേഡിയോ, ഉച്ചഭാഷിണി എന്നിവക്ക് സബ്സിഡി നല്‍കാമെന്നും മാര്‍ഗരേഖ പറയുന്നു. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഈ മാര്‍ഗനിര്‍ദേശം ബാധകമാണ്.
ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളും മാത്രമേ വ്യക്തിഗത ആനുകൂല്യങ്ങള്‍ വിതരണംചെയ്യുന്ന പരിപാടികള്‍ ഏറ്റെടുക്കാവൂ. എന്നാല്‍ ഈ നിബന്ധനയില്‍ ചില ഇനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്്.
ഗ്രാമപഞ്ചായത്തുകള്‍ ഏറ്റെടുക്കുന്ന നെല്‍കൃഷിക്കാര്‍ക്ക് കൂലിച്ചെലവിന് സബ്സിഡി നല്‍കുന്ന പ്രോജക്ടുകള്‍, ഭൂരഹിത-ഭവനരഹിതര്‍ക്കുവേണ്ടി ഗ്രാമപഞ്ചായത്തുകള്‍ നേരിട്ട് സ്ഥലം വാങ്ങുന്ന പ്രോജക്ടുകള്‍ എന്നിവക്ക് ബ്ളോക്ക്-ജില്ലാ പഞ്ചായത്തുകള്‍ക്ക് വിഹിതം നല്‍കാം. പട്ടികവര്‍ഗക്കാര്‍ക്ക് പുതിയ വീട് നിര്‍മിക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ ഏറ്റെടുക്കുന്ന പ്രോജക്ടുകള്‍ക്ക് ജില്ലാ പഞ്ചായത്തുകള്‍ക്ക് വിഹിതം നല്‍കാമെന്നും എച്ച്.ഐ.വി. ബാധിതര്‍ക്കുള്ള പോഷകാഹാര വിതരണം ജില്ലാ പഞ്ചായത്തുകളാണ് ഏറ്റെടുക്കേണ്ടതെന്നും മാര്‍ഗരേഖയില്‍വ്യക്തമാക്കുന്നു.
ഇതേസമയം, ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പുനരധിവാസത്തിന് കുടുംബശ്രീയുടെ സഹായത്തോടെ ബഡ്സ് സ്കൂളുകള്‍ എന്ന പേരില്‍ സ്പെഷല്‍ സ്കൂളുകള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ടാകും.
നിശ്ചിത യോഗ്യത നേടിയിട്ടില്ലാത്ത ബഡ്സ് സ്കൂള്‍ ടീച്ചര്‍മാര്‍ക്ക് പ്രതിമാസം 3400 രൂപ, ഹെല്‍പ്പര്‍മാര്‍ക്ക്/ആയമാര്‍ക്ക് 2500 രൂപ, പ്രഫഷനല്‍ ബിരുദമുള്ള ഫിസിയോതെറപ്പിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ് എന്നിവര്‍ക്ക് അവര്‍ സേവനം നല്‍കുന്ന ഓരോ ദിവസത്തിനും 340 രൂപ എന്നീ നിരക്കുകളില്‍ ഓണറേറിയം നല്‍കാം. ഗ്രാമപഞ്ചായത്തുകള്‍ ആരംഭിക്കുന്ന ബഡ്സ് സ്കൂളുകള്‍ക്ക് സ്ഥലം വാങ്ങല്‍, കെട്ടിട നിര്‍മാണം എന്നിവക്ക് ബ്ളോക്ക്-ജില്ലാപഞ്ചായത്തുകള്‍ക്ക് വിഹിതം നല്‍കാം. മാനസിക, ശാരീരിക വൈകല്യമുള്ളവര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നതിനും നിര്‍ദേശമുണ്ട്.


(courtesy:madhyamam)
"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത