[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ബുധനാഴ്‌ച, മേയ് 09, 2012

‘ഇബാന്‍’ നല്‍കാത്ത കമ്പനികളിലെ ശമ്പള വിതരണം വൈകും !!

 അബൂദബി: ബാങ്ക് ഇടപാടുകാര്‍ക്ക് നിര്‍ബന്ധമാക്കിയ ഏകീകൃത അന്തര്‍ദേശീയ തിരിച്ചറിയല്‍ നമ്പര്‍ ‘ഇബാന്‍’ നല്‍കാത്ത കമ്പനികളിലെ ശമ്പള വിതരണം വൈകും. രാജ്യത്തെ പല കമ്പനികളും തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്നവരുടെ ‘ഇബാന്‍’ ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് നല്‍കാത്ത സാഹചര്യത്തില്‍, ഇത്തരം കമ്പനികളിലുള്ളവരുടെ ശമ്പളം വൈകാന്‍ സാധ്യതയുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ശമ്പളം വൈകുന്നതുമായി ബന്ധപ്പെട്ട് പല ബാങ്കുകളിലും പരാതികളുണ്ടായതിന്‍െറ പശ്ചാത്തലത്തിലാണ് ഇതിന്‍െറ കാരണം വ്യക്തമാക്കിയത്.
ഏപ്രില്‍ 14 മുതല്‍ രാജ്യത്തെ·മുഴുവന്‍ ബാങ്ക് ഇടപാടുകാര്‍ക്കും ഇന്‍റര്‍നാഷനല്‍ ബാങ്ക് അക്കൗണ്ട് നമ്പേഴ്സ് (ഇബാന്‍) എന്ന പേരില്‍ ഏകീകൃത അന്തര്‍ദേശീയ തിരിച്ചറിയല്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ഒരു ബാങ്കില്‍നിന്ന് മറ്റൊരു ബാങ്കിലേക്കോ, അന്തര്‍ദേശീയ തലത്തിലോ നടത്തുന്ന ഇടപാടുകള്‍ക്ക് ‘ഇബാന്‍’ നിര്‍ബന്ധമാണ്. എല്ലാ ജീവനക്കാരും തങ്ങളുടെ ‘ഇബാന്‍’ ബന്ധപ്പെട്ട കമ്പനികള്‍ക്കും, കമ്പനികള്‍ ശമ്പള വിതരണ ലിസ്റ്റിനൊപ്പം ബന്ധപ്പെട്ട ബാങ്കിനും നല്‍കണമെന്നാണ് നിര്‍ദേശം. ഇങ്ങനെ നല്‍കാത്തതാണ് പല കമ്പനികളിലെയും ശമ്പള വിതരണത്തിലെ കാലതാമസത്തിന് കാരണം. ഒന്നിലേറെ ബാങ്കുകളില്‍ അക്കൗണ്ടുള്ള കമ്പനികള്‍, ജീവനക്കാര്‍ക്ക് അക്കൗണ്ടുള്ള അതേ ബാങ്കില്‍ നിന്നല്ലാതെ ശമ്പള വിതരണം നടത്തുമ്പോള്‍ ‘ഇബാന്‍’ നിര്‍ബന്ധമാണ്. എന്നാല്‍, കമ്പനിക്കും ജീവനക്കാര്‍ക്കും ഒരേ ബാങ്കില്‍ അക്കൗണ്ടുള്ള കേസുകളില്‍ ശമ്പള വിതരണം വൈകിയിട്ടില്ല. ബന്ധപ്പെട്ട ബാങ്കിന് ജീവനക്കാരുടെ ‘ഇബാന്‍’ ലഭ്യമാക്കേണ്ടത് സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ചുമതലയാണെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.
2011 നവംബര്‍ 19 മുതലാണ് ‘ഇബാന്‍’ നടപ്പാക്കിയത്. എങ്കിലും ബാങ്കുകള്‍ക്ക് മൂന്നു മാസം സമയപരിധി അനുവദിച്ചു. ഇത് ഏപ്രില്‍ 12ന് അവസാനിച്ച സാഹചര്യത്തിലാണ് ഏപ്രില്‍ 14ന് കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയത്.
ഓരോ ഇടപാടുകാരനും ബാങ്കില്‍നിന്ന് 23 അക്ക നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് ഏത് ബാങ്കിലും ഇടപാടുകാരനെ തിരിച്ചറിയാം. യു.എ.ഇക്ക് പുറത്തേക്കുള്ള ബാങ്ക് ഇടപാടുകള്‍ നിരീക്ഷിക്കുകയും ഇതില്‍ സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യാനാണ് ഈ നടപടി. ഒരു നമ്പര്‍ കണ്ടാല്‍ ഇത് ഏത് ബാങ്കിലെ അക്കൗണ്ടാണെന്ന് ലോകത്തെ·ഏതു ബാങ്കിനും തിരിച്ചറിയാന്‍ സാധിക്കും.
യു.എ.ഇയില്‍ ബാങ്ക് അക്കൗണ്ടുള്ള എല്ലാവര്‍ക്കും നിലവിലെ അക്കൗണ്ട് നമ്പറിന് പുറമെയാണ് 23 അക്കങ്ങളുള്ള നമ്പര്‍ ലഭിക്കുക. ഇതില്‍ ‘AE’ എന്ന രണ്ട് അക്ഷരങ്ങളുമുണ്ടാകും. ഇത് യു.എ.ഇയെ പ്രതിനിധീകരിക്കുന്നതാണ്. ചെക്കിന്‍െറ കോഡ് എന്ന നിലയില്‍ രണ്ട് അക്കങ്ങളും ബാങ്ക് കോഡ് എന്ന നിലയില്‍ മൂന്നക്കങ്ങളുമുണ്ടാകും. ബാക്കി 16 അക്കങ്ങള്‍ അക്കൗണ്ട് നമ്പറായിരിക്കും.ഏപ്രില്‍ 14 മുതല്‍ അന്തര്‍ദേശീയ പണമിടപാടുകള്‍ക്ക് ഇത് നിര്‍ബന്ധമാക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വേതന സംരക്ഷണ സംവിധാന (ഡബ്ളിയു.പി.എസ്)വുമായും ബന്ധിപ്പിച്ചതിനെ തുടര്‍ന്നാണ് ശമ്പള വിതരണത്തിന് ‘ഇബാന്‍’ ബാധകമായത്.

"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത