[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


വെള്ളിയാഴ്‌ച, മേയ് 18, 2012

പ്രവാസികള്‍ക്ക് പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങി !!

 കൊച്ചി: പ്രവാസി ഇന്ത്യന്‍ വര്‍ക്കേഴ്സ് പെന്‍ഷന്‍ ആന്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്ര മന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിച്ചു. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ഇന്ത്യയില്‍ പൂര്‍ത്തിയായ ശേഷം വിദേശ ഇന്ത്യക്കാര്‍ക്കും ലഭ്യമാക്കുമെന്നും ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
മക്കളുടെ വിദ്യാഭ്യാസം, വിവാഹം, കൊച്ചുവീട് അതിലപ്പുറമൊന്നും ഭൂരിപക്ഷം ഗള്‍ഫ് മലയാളികള്‍ക്കും സമ്പാദിക്കാന്‍ കഴിയാറില്ല. അങ്ങനെയുള്ളവര്‍ക്ക്് ഈ പദ്ധതി ആശ്വാസമാകും. ഭാവിയില്‍ പദ്ധതി കൂടുതല്‍ പേര്‍ക്ക് ലഭ്യമാകുംവിധം പരിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ മാതൃകയിലാണ് പദ്ധതി നടപ്പാക്കുക. ഇതില്‍ അംഗമാകുന്നവര്‍ക്ക് 60 വയസ്സ് കഴിഞ്ഞാല്‍ പെന്‍ഷനും വിദേശത്തുനിന്ന് തിരിച്ചെത്തിയാല്‍ പുനരധിവാസ ധനസഹായവും അപകട ഇന്‍ഷുറന്‍സും ലഭിക്കും. ഗുണഭോക്താക്കള്‍ 5000 രൂപ നല്‍കിയാല്‍ പ്രവാസി കാര്യമന്ത്രാലയത്തിന്റെ വിഹിതമായി 2000 രൂപ അടക്കും. വീട്ടുജോലിക്ക് വിദേശത്ത് പോകുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ വിഹിതം 3000 രൂപയായിരിക്കും. ഈ തുക മൂന്നായി വേര്‍തിരിച്ച് പെന്‍ഷനും ഇന്‍ഷുറന്‍സിനും പുനരധിവാസത്തിനും വിനിയോഗിക്കും. ഗുണഭോക്തൃവിഹിതം ചെക്കായി മാത്രമേ സ്വീകരിക്കൂ. എല്‍.ഐ.സി, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ സ്ഥാപനങ്ങള്‍ പദ്ധതിയുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ട്. പൈലറ്റ് പ്രോജക്ട് എന്ന നിലയിലാണ് ഇത് ആരംഭിച്ചിട്ടുള്ളത്. മറ്റ് സഹായപദ്ധതികളൊന്നും പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇല്ലാത്തതിനാലാണ് പദ്ധതി അടിയന്തരമായി നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് വയലാര്‍ രവി പറഞ്ഞു.
എംബസികളില്‍ പദ്ധതിക്കാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പോരായ്മകളുണ്ടെന്ന് അറിയിച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാക്കും. എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യമുള്ള പാസ്പോര്‍ട്ടില്‍ വിദേശത്ത് പോകുന്നവര്‍ക്ക് മാത്രമാണ് പദ്ധതിയുടെ ആനുകൂല്യം.





"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത