[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ബുധനാഴ്‌ച, ഒക്‌ടോബർ 26, 2011

ഭവന, വാഹന വായ്പകളുടെ പലിശ !!

കൊച്ചി: റിസര്‍വ് ബാങ്ക് ഹ്രസ്വകാല വായ്പാനിരക്കുകള്‍ ഉയര്‍ത്തിയതോടെ ബാങ്കുകള്‍ വായ്പാപലിശ ഉയര്‍ത്തും. ഭവന വായ്പയും വാഹന വായ്പയും ഉള്‍പ്പെടെ സകല വായ്പകളുടെയും പലിശ വര്‍ധിക്കും. സാധാരണക്കാരുടെ വായ്പാഭാരം ഇതോടെ ഏറും. 
15 ലക്ഷം വരെയുള്ള ഭവനവായ്‌പയ്ക്ക് ഒരുശതമാനം പലിശയിളവ് 

ചൊവ്വാഴ്ചത്തെ മധ്യകാല പണ-വായ്പാനയ അവലോകനത്തില്‍ റിപോ നിരക്കും റിവേഴ്‌സ് റിപോ നിരക്കും കാല്‍ ശതമാനം വീതമാണ് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയത്. നേരത്തെ സപ്തംബറില്‍ കാല്‍ ശതമാനം വീതം ഇത് ഉയര്‍ത്തിയിരുന്നു. അന്ന് ബാങ്കുകള്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നില്ല ഇപ്പോഴത്തെ വര്‍ധന കൂടിയായതോടെ ബാങ്കുകള്‍ക്ക് പലിശ നിരക്ക് ഉയര്‍ത്താതെ നിവൃത്തിയില്ലെന്നായിരിക്കുകയാണ്. അടുത്തയാഴ്ചയോടെ തന്നെ ബാങ്കുകള്‍ വായ്പാ പലിശ ഉയര്‍ത്തുമെന്നാണ് സൂചന. വായ്പകള്‍ക്ക് പുറമെ സേവിങ് ബാങ്ക് നിക്ഷേപങ്ങള്‍ക്കും പലിശ ഉയര്‍ത്തിയേക്കും. എസ്ബി അക്കൗണ്ടുകളുടെ പലിശയില്‍ റിസര്‍വ് ബാങ്ക് നിയന്ത്രണം എടുത്തുകളഞ്ഞ സാഹചര്യത്തിലാണ് ഇത്.


ബാങ്കിന്റെ പണലഭ്യതയ്ക്കനുസരിച്ചാവും നിരക്കുകളില്‍ മാറ്റം വരുത്തുകയെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ ദിവാകര്‍ ഗുപ്ത പറഞ്ഞു. നിക്ഷേപങ്ങളുടെ പലിശ ഉയര്‍ന്നാല്‍ വായ്പാപലിശയും ഉയര്‍ത്തേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.


വായ്പകളുടെ പലിശ ഉയര്‍ത്തുന്നത് സംബന്ധിച്ച് നവംബര്‍ ആദ്യവാരത്തോടെ തീരുമാനമെടുക്കുമെന്ന് ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടര്‍ ശ്യാം ശ്രീനിവാസ് പറഞ്ഞു. സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നതിലെ നിയന്ത്രണം എടുത്തുകളഞ്ഞത് ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യുമെന്നും ബാങ്ക് നിക്ഷേപകര്‍ക്കുള്ള ദീപാവലി സമ്മാനമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അതേസമയം, നിരക്ക് ഇനിയും ഉയര്‍ത്തിയാല്‍ ഇടപാടുകാരുടെ തിരിച്ചടവ് മുടങ്ങാന്‍ ഇടയുണ്ട്. ഇത് ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിപ്പിക്കാന്‍ ഇടയാക്കും. ഇതേത്തുടര്‍ന്ന് പ്രതിമാസ തിരിച്ചടവ് ഭാരം കുറയ്ക്കുന്ന കാര്യം പരിശോധിക്കുമെന്ന് കാത്തലിക് സിറിയന്‍ ബാങ്ക് മാനേജിങ് ഡയറക്ടര്‍ വി.പി.ഈശ്വര്‍ദാസ് അറിയിച്ചു.


ഇനിയും പലിശ വര്‍ധിപ്പിച്ചാല്‍ കിട്ടാക്കടം ഉയരുമെന്ന ആശങ്കയുള്ളതിനാല്‍ ബാങ്കുകള്‍ നിരക്ക് വര്‍ധിപ്പിക്കാനിടയില്ലെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.വി.രാജേഷ് പറഞ്ഞു.


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പയുടെ തിരിച്ചടവ് കാലാവധി 20 വര്‍ഷത്തില്‍ നിന്ന് 30 വര്‍ഷം വരെയായി ഉയര്‍ത്തുന്നുണ്ട്. എസ്ബിഐയുടെ ചുവടുപിടിച്ച് കൂടുതല്‍ ബാങ്കുകള്‍ തിരിച്ചടവ് കാലാവധി വര്‍ധിപ്പിക്കാനിടയുണ്ട്. 


 മുംബൈ/കൊച്ചി: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ പേരില്‍ റിസര്‍വ് ബാങ്ക്, മുഖ്യ നിരക്കുകളായ റിപോയും റിവേഴ്‌സ് റിപോയും വീണ്ടുമുയര്‍ത്തി. ഇതോടെ സാധാരണക്കാരുടെ പലിശഭാരം ഏറും. ഭവന വായ്പയും വാഹന വായ്പയും ഉള്‍പ്പെടെ സകല വായ്പകളുടെയും പലിശ വര്‍ധിക്കും.

ചൊവ്വാഴ്ച നടന്ന റിസര്‍വ് ബാങ്കിന്റെ മധ്യകാല പണവായ്പനയ അവലോകന യോഗത്തില്‍ റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ കാല്‍ ശതമാനം വീതമാണ് വര്‍ധിപ്പിച്ചത്. ഇതോടെ റിപോ നിരക്ക് 8.50 ശതമാനവും റിവേഴ്‌സ് റിപോ 7.50 ശതമാനവുമാകും. 19 മാസത്തിനിടെ ഇത് പതിമൂന്നാം തവണയാണ് റിസര്‍വ് ബാങ്ക് നിരക്കുകള്‍ ഉയര്‍ത്തുന്നത്.

ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയാണ് റിപോ നിരക്ക്. ബാങ്കുകളുടെ അധിക ഫണ്ട് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ നല്‍കുന്ന പലിശയാണ് റിവേഴ്‌സ് റിപോ നിരക്ക്. കരുതല്‍ ധന അനുപാതത്തില്‍ മാറ്റമില്ല. ഇത് ആറ് ശതമാനത്തില്‍ തുടരും.


റിപോ, റിവേഴ്‌സ് റിപോ നിരക്കുകളിലെ വര്‍ധന മൂലം വായ്പനിരക്ക് ഉയര്‍ത്താനാകാത്ത അവസ്ഥയിലാണ് ബാങ്കുകള്‍. സപ്തംബറില്‍ കാല്‍ ശതമാനം വീതം ഇത് ഉയര്‍ത്തിയിരുന്നു. അന്ന് ബാങ്കുകള്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നില്ല. ചൊവ്വാഴ്ച കാല്‍ ശതമാനം കൂടി ഉയര്‍ത്തിയതോടെ ബാങ്കുകള്‍ ഭവന വായ്പ, വാഹന വായ്പ എന്നിവ ഉള്‍പ്പെടെ സകല വായ്പകളുടെയും നിരക്ക് വര്‍ധിപ്പിച്ചേക്കും. നവംബര്‍ ആദ്യവാരത്തോടെ തന്നെ ബാങ്കുകള്‍ വായ്പപ്പലിശ ഉയര്‍ത്തുമെന്നാണ് സൂചന.

റിസര്‍വ് ബാങ്കിന്റെ നിരക്കുവര്‍ധന മൂലം കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ബാങ്കുകള്‍ പല തവണ വായ്പകളുടെ പലിശ ഉയര്‍ത്തിയിരുന്നു. ഭവനവായ്പയുടെ പലിശയില്‍ ഒന്നര വര്‍ഷത്തിനിടെ 250-300 ബേസിസ് പോയിന്റിന്റെ (2.50 - 3.00 ശതമാനം) വര്‍ധനയാണ് ഉണ്ടായത്. 20 വര്‍ഷം കാലാവധിയുള്ള പത്തു ലക്ഷം രൂപയുടെ ഭവനവായ്പയില്‍ പലിശ നിരക്ക് കാല്‍ ശതമാനം കൂടിയാല്‍ തന്നെ പ്രതിമാസ തിരിച്ചടവില്‍ 180 രൂപയുടെ വര്‍ധനയുണ്ടാകും.ബാങ്കിന്റെ പണലഭ്യതയ്ക്കനുസരിച്ചാവും നിരക്കുകളില്‍ മാറ്റം വരുത്തുകയെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ ദിവാകര്‍ ഗുപ്ത പറഞ്ഞു.

വായ്പകളുടെ പലിശ ഉയര്‍ത്തണമോയെന്നതു സംബന്ധിച്ച് നവംബര്‍ ആദ്യവാരത്തോടെ തീരുമാനമെടുക്കുമെന്ന് ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടര്‍ ശ്യാം ശ്രീനിവാസ് പറഞ്ഞു. വായ്പനിരക്കുകള്‍ പെട്ടെന്ന് വര്‍ധിപ്പിക്കാന്‍ ഇടയില്ലെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എബ്രഹാം തര്യന്‍ സൂചന നല്‍കി.

അതേസമയം, നിരക്ക് ഇനിയും ഉയര്‍ത്തിയാല്‍ ഇടപാടുകാരുടെ തിരിച്ചടവ് മുടങ്ങാന്‍ ഇടയുണ്ട്. ഇത് ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിക്കാന്‍ ഇടയാക്കും. ഇതേത്തുടര്‍ന്ന് പ്രതിമാസ തിരിച്ചടവ് ഭാരം കുറയ്ക്കാനായി വായ്പാകാലാവധി ഉയര്‍ത്തുന്ന കാര്യം പരിശോധിക്കുമെന്ന് കാത്തലിക് സിറിയന്‍ ബാങ്ക് മാനേജിങ് ഡയറക്ടര്‍ വി.പി. ഈശ്വര്‍ദാസ് അറിയിച്ചു. ഇനിയും പലിശ വര്‍ധിപ്പിച്ചാല്‍ കിട്ടാക്കടം ഉയരുമെന്ന ആശങ്കയുള്ളതിനാല്‍ ബാങ്കുകള്‍ വായ്പനിരക്ക് വര്‍ധിപ്പിക്കാനിടയില്ലെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.വി.രാജേഷ് പറഞ്ഞു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പയുടെ തിരിച്ചടവ് കാലാവധി 20 വര്‍ഷത്തില്‍ നിന്ന് 30 വര്‍ഷം വരെയായി ഉയര്‍ത്തുന്നുണ്ട്. എസ്.ബി.ഐ.യുടെ ചുവടുപിടിച്ച് കൂടുതല്‍ ബാങ്കുകള്‍ തിരിച്ചടവ് കാലാവധി വര്‍ധിപ്പിക്കാനിടയുണ്ട്.
(courtesy:mathrubhumi.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത