[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


വ്യാഴാഴ്‌ച, നവംബർ 24, 2011

പി.എസ്.സി പരീക്ഷക്ക് എട്ട് തിരിച്ചറിയല്‍ രേഖകള്‍ കൂടി !!!

തിരുവനന്തപുരം: PSCപരീക്ഷകള്‍ക്കും ഇന്‍റര്‍വ്യൂവിനും  ഉദ്യോഗാര്‍ഥികള്‍ ഹാജരാക്കേണ്ട തിരിച്ചറിയല്‍ രേഖകളില്‍ എട്ടെണ്ണം കൂടി ഉള്‍പ്പെടുത്താന്‍ പി.എസ.്സി യോഗം തീരുമാനിച്ചു. ജനുവരി ഒന്നു മുതലായിരിക്കും ഇതിന് പ്രാബല്യം.
 കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ആധാര്‍, വിമുക്തഭടന്മാര്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫിസില്‍ നിന്ന് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്/ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്, മോട്ടോര്‍ വാഹനവകുപ്പ് നല്‍കുന്ന കണ്ടക്ടര്‍ ലൈസന്‍സ്, ഷെഡ്യൂള്‍ഡ് ബാങ്ക്/സംസ്ഥാന സഹകരണബാങ്ക്/ജില്ലാ സഹകരണബാങ്ക് നല്‍കുന്ന ഫോട്ടോ പതിച്ച പാസ് ബുക്ക്, പൊതുമേഖലാ സ്ഥാപനങ്ങള്‍ വിവിധ കമ്പനികള്‍ കോര്‍പറേഷനുകള്‍/ബോര്‍ഡുകള്‍/അതോറിറ്റി/സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ അവരുടെ ജീവനക്കാര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, സംസ്ഥാനത്തെ സര്‍വകലാശാലകള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, വികലാംഗരായ ഉദ്യോഗാര്‍ഥികള്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന ഫോട്ടോപതിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, അഡ്വക്കറ്റുമാര്‍ക്ക് ബാര്‍ കൗണ്‍സില്‍ നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയാണ് പുതുതായി  അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍. അടുത്തവര്‍ഷം ജനുവരി ഒന്നു മുതല്‍ നടത്തുന്ന പരീക്ഷകള്‍ക്കേ ഈ  രേഖകള്‍ ബാധകമാകൂ.   നിലവില്‍ ഏഴ് തിരിച്ചറിയല്‍ രേഖകളാണ് അംഗീകരിച്ചിട്ടുള്ളത്. തിരിച്ചറിയല്‍ രേഖയില്ലാത്തത്മൂലം ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്ത സാഹചര്യം വന്നിരുന്നു. പല പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും ഉദ്യോഗാര്‍ഥികളെ തിരിച്ചയച്ചത് പരാതിക്കും സംഘര്‍ഷത്തിനുമിടയാക്കി. ഈ സാഹചര്യത്തിലാണ്  രേഖകളുടെ എണ്ണം കൂട്ടുന്നത്. ബധിരരായ ഉദ്യോഗാര്‍ഥികളുടെ ഇന്‍റര്‍വ്യു സമയത്ത് ആശയ വിനിമയത്തിന് ഒരു സഹായിയെ നിയോഗിക്കാന്‍ തീരുമാനിച്ചു. സാമൂഹ്യക്ഷേമവകുപ്പിലെ ഐസി.ഡി.എസ് സൂപ്പര്‍ വൈസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കും. വിവിധ ജില്ലകളിലായി മുന്നൂറിലധികം ഒഴിവാണ് കണക്കാക്കുന്നത്.


(courtesy:madhyamam.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Live Thejas News !!

Error loading feed.

Bahrain

Error loading feed.

Saudi Arabia News

Error loading feed.

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

Thejas Trade news Online

Error loading feed.