[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


തിങ്കളാഴ്‌ച, ജനുവരി 23, 2012

വെള്ളക്കരം ഉയരും !!

ന്യൂദല്‍ഹി:  രാജ്യത്തുടനീളം വെള്ളക്കരം ഗണ്യമായി ഉയരാന്‍ വഴിയൊരുക്കുന്ന പുതിയ ദേശീയ ജലനയത്തിന്‍െറ കരട് തയാറായി. ഈ മേഖലയിലെ സബ്സിഡി പൂര്‍ണമായും ഒഴിവാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ജലനയം. ഏഴു വര്‍ഷം മുമ്പ് ലോകബാങ്ക് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച നിര്‍ദേശം അപ്പടി ഉള്‍ക്കൊള്ളുന്നതാണ് പുതിയ ദേശീയ ജലനയത്തിന്‍െറ കരട്രേഖ.  
പുതിയ ജലനയവുമായി ബന്ധപ്പെട്ട നിര്‍ണായക കൂടിയാലോചന യോഗം കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നടന്നു. വെള്ളം വിതരണത്തിനു വേണ്ടിവരുന്ന മുഴുവന്‍ ചെലവും ഗുണഭോക്താക്കളില്‍ നിന്ന് ഈടാക്കണമെന്ന  നിര്‍ദേശമാണ് പ്രധാനമായും ഉയര്‍ന്നത്. ജലസ്രോതസ്സുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തന-ഭരണ നടത്തിപ്പു ചെലവുകളൊക്കെയും ഉപയോക്താക്കളില്‍ നിന്നുതന്നെ ഈടാക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തയാറാക്കിയ കരട് രേഖയിലുണ്ട്.
ജലവിഭവ വിദഗ്ധരുടെ കൂടിയാലോചനാ യോഗത്തില്‍ ചര്‍ച്ചചെയ്യുന്നതിന് 15പേജ് വരുന്ന റിപ്പോര്‍ട്ടാണ് വിതരണം ചെയ്തത്. ജലവിഭവ മേഖലയില്‍ ഇപ്പോള്‍ സേവന ദാതാവ് എന്ന പങ്കാണ് സര്‍ക്കാറിന്‍േറത്. ഇത് ഉടന്‍ അവസാനിപ്പിക്കണമെന്ന് രേഖ നിര്‍ദേശിക്കുന്നു. പകരം സ്വകാര്യ പങ്കാളിത്തത്തിന് വര്‍ധിത ഊന്നല്‍ നല്‍കണം. അതിനായി സര്‍ക്കാര്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും വേണം. ഇതു നടപ്പായാല്‍ നഗര-ഗ്രാമ പ്രദേശങ്ങളില്‍ വെള്ളക്കരം വന്‍തോതില്‍ ഉയരും. വിലപ്പെട്ട ജലവിഭവം ദുരുപയോഗം ചെയ്യുന്ന സാഹചര്യം ഇതുമൂലം തടയാന്‍ കഴിയുമെന്ന വിശദീകരണമാണ് നയരേഖയിലുള്ളത്.  കാര്‍ഷിക- ഗാര്‍ഹിക മേഖലകളില്‍ നല്‍കി വരുന്ന എല്ലാതരം ജല സബ്സിഡികളും ഉടന്‍ നിര്‍ത്തല്‍ ചെയ്യണം. അതേസമയം പാഴ്ജല പുനരുല്‍പാദന പ്രക്രിയക്കും മറ്റും മുന്നിട്ടിറങ്ങുന്ന സ്വകാര്യ വ്യവസായ സംരംഭകര്‍ക്ക് സര്‍ക്കാര്‍ വക സബ്സിഡികളും മറ്റാനുകൂല്യങ്ങളും ഉറപ്പാക്കണം. കാര്‍ഷിക വൈദ്യുതി ഉപയോക്താക്കള്‍ക്ക് നല്‍കിവരുന്ന സബ്സിഡിയും നിര്‍ത്തല്‍ ചെയ്യണം. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ വൈദ്യുതിയും വെള്ളവും അനാവശ്യമായി ഉപയോഗിക്കുന്ന സാഹചര്യമാവും ഉണ്ടാവുക-രേഖ മുന്നറിയിപ്പ് നല്‍കുന്നു.
2005ല്‍ ലോകബാങ്ക് സമര്‍പ്പിച്ച നിര്‍ദേശത്തെ അപ്പടി ശരിവെക്കുന്നതാണ് സര്‍ക്കാര്‍ രേഖ. സുസ്ഥിര സാമ്പത്തിക വികസനം രാജ്യത്ത് നടപ്പാകണമെങ്കില്‍ വെള്ളത്തിന്‍െറ നിര്‍മിതി, നിയന്ത്രണം എന്നീ ചുമതലകളില്‍ നിന്നു മാറി പുതിയ പരിസ്ഥിതിക്കിണങ്ങുന്ന സംവിധാനത്തിലേക്ക് സര്‍ക്കാര്‍ വരണമെന്നും രേഖ നിര്‍ദേശിക്കുന്നു.
 ജലസേചന-ശുചീകരണ മേഖലയില്‍ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍  വെള്ളത്തിന്‍െറ വിതരണവുമായി ബന്ധപ്പെട്ട് മത്സര സ്വഭാവത്തിനു പ്രേരിപ്പിക്കണമെന്നും രേഖ പറയുന്നു.
സംസ്്ഥാനങ്ങള്‍ തമ്മിലെ ജലതര്‍ക്കങ്ങളില്‍ എളുപ്പം പരിഹാരം കാണാന്‍ കേന്ദ്രത്തില്‍ സ്ഥിരം ട്രൈബ്യൂണലിന് രൂപം നല്‍കണം. അണക്കെട്ടുകളുടെയും മറ്റും പേരില്‍ കുടിയൊഴിയേണ്ടി വരുന്നവര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്നവരെ പോലെ നേട്ടത്തിന്‍െറ ഒരു വിഹിതം നല്‍കുന്നതില്‍ വിരോധമില്ല. എന്നാല്‍, ഇവരുടെ പുനരധിവാസ-നഷ്ട പരിഹാര ചെലവുകള്‍ പദ്ധതിയുടെ ഗുണഫലം ലഭിക്കുന്ന കുടുംബങ്ങള്‍ക്കു മേല്‍  ഉയര്‍ന്ന വെള്ളക്കരം ഏര്‍പ്പെടുത്തി വേണം ഭാഗികമായെങ്കിലും ഈടാക്കാന്‍-രേഖ ഓര്‍മിപ്പിക്കുന്നു.
ഭൂഗര്‍ഭ ജല സംരക്ഷണം ഉള്‍പ്പെടെയുള്ള അടിസ്ഥാന വിഷയങ്ങളെക്കുറിച്ച് പക്ഷേ, രേഖ തികഞ്ഞ മൗനം പാലിക്കുകയാണ്.
(courtesy;madhyamam.com)


"Please give a comment about this post; also forward this post your dearest friends and relatives. thanks" !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത