[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


ചൊവ്വാഴ്ച, ഡിസംബർ 27, 2011

തടവുകാര്‍ക്ക് ഇനി കട്ടില്‍; ജയിലുകള്‍ക്കായി രണ്ടരക്കോടി !!!

കൊല്ലം: സംസ്ഥാനത്തെ എല്ലാ ജയിലുകളിലും തടവുകാര്‍ക്ക് ഇനി കട്ടിലില്‍ ഉറങ്ങാം. ജയിലുകള്‍ക്ക് കട്ടില്‍ വാങ്ങാന്‍ 2.40 കോടി രൂപയാണ് 13-ാം ധനകാര്യ കമ്മീഷന്‍ വകയിരുത്തിയിട്ടുള്ളത്. ഒരുവര്‍ഷത്തിനകം സംസ്ഥാനത്തെ എല്ലാ ജയിലുകളിലും കട്ടിലുകള്‍ ലഭ്യമാകുമെന്നാണ് സൂചന. ജയിലുകള്‍ക്ക് കട്ടില്‍ നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകംതന്നെ ആരംഭിച്ചുകഴിഞ്ഞു. ഏറ്റവും കൂടുതല്‍ കട്ടിലുകള്‍ ലഭിക്കുന്നത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനാണ്-1086 എണ്ണം.

13-ാം ധനകാര്യ കമ്മീഷന്‍ സംസ്ഥാനത്തെ ജയിലുകള്‍ക്ക് 2011-2015 വര്‍ഷത്തേക്ക് അനുവദിച്ചിട്ടുള്ളത് 154 കോടി രൂപയാണ്. ഇതില്‍ 85.91 കോടി രൂപ ഇതിനകം തന്നെ അനുവദിച്ചുകഴിഞ്ഞു. ഇതില്‍ രണ്ടരക്കോടിയാണ് കട്ടിലിനായി വിനിയോഗിക്കുന്നത് . തടവുകാര്‍ക്ക് നല്‍കുന്നത് നല്ലയിനം കട്ടിലുകള്‍തന്നെ. കട്ടില്‍ ഒന്നിന് 8,000 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് 720 കട്ടിലുകളാണ് അനുവദിച്ചിട്ടുള്ളത്. മൊത്തം 58.76 ലക്ഷം രൂപ. നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ 120 കട്ടില്‍ നല്‍കും. 9.60 ലക്ഷമാണ് ചെലവ്. തിരുവനന്തപുരം, കൊല്ലം ജില്ലാ ജയിലുകള്‍ക്ക് 50 കട്ടിലുകള്‍വീതം നല്‍കും. മൊത്തം എട്ടുലക്ഷം രൂപയാണ് ചിലവ്.


വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് 560 കട്ടിലുകള്‍ നല്‍കും 44,80,000 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വിയ്യൂര്‍ വനിതാ ജയിലിന് 100 കട്ടിലുകളാണ്. മറ്റ് മൂന്ന് വനിതാ ജയിലുകളില്‍ കട്ടില്‍ പണിയാന്‍ 6 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. എല്ലാ ജില്ലാ ജയിലുകള്‍ക്കും 50 കട്ടിലുകള്‍ വീതം അനുവദിച്ചപ്പോള്‍ കോഴിക്കോട് ജില്ലാജയിലിന് 58 കട്ടിലുകള്‍ അനുവദിച്ചിട്ടുണ്ട്. കണ്ണൂരിലെ 1,086 കട്ടിലുകള്‍ക്ക് 86,88,000 രൂപയാണ് നല്‍കുക. ചീമേനിയില്‍ 100 കട്ടിലുകള്‍ തടവുകാര്‍ക്കായി നല്‍കും. സര്‍ക്കാര്‍ ചെലവ് എട്ടുലക്ഷം രൂപ.


സെന്‍ട്രല്‍ ജയിലുകളില്‍ സോളാര്‍ സംവിധാനം നടപ്പാക്കാന്‍ 50,41,74770 രൂപയാണ് ധനകാര്യ കമ്മീഷന്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. ജയില്‍ തെക്കന്‍ മേഖലകളിലാണിത് നടപ്പാക്കുക. വടക്കന്‍ മേഖലകളിലേക്ക് വേറേ തുക നല്‍കും. 2011-2015 വര്‍ഷത്തിനിടയ്ക്ക് ജയില്‍ നവീകരണത്തിനായി ധാരാളം പദ്ധതികളാണുള്ളത്. ഇവയെല്ലാം മത്സരബുദ്ധ്യാ ചെയ്തു തീര്‍ക്കാന്‍ എ.ഡി.ജി.പി. ഡോ. അലക്‌സാണ്ടര്‍ ജേക്കബ് കര്‍ശന നിര്‍ദ്ദേശങ്ങളാണ് ഉദ്യോഗസ്ഥവൃന്ദത്തിന് നല്‍കിയിട്ടുള്ളത്. കൃത്യമായ മോണിറ്ററിങ്ങും നടക്കുന്നുണ്ട്. സെന്‍ട്രല്‍ ജയിലുകളുടെ നവീകരണത്തിന് 8.08 കോടി രൂപ ഇതേ ഫണ്ടില്‍ വകയിരുത്തിയിട്ടുണ്ട്. ജില്ലാ ജയിലുകളുടെ നവീകരണവും എട്ട് സ്‌പെഷ്യല്‍ സബ് ജയിലുകളുടെ നവീകരണത്തിനുംകൂടി യഥാക്രമം 2.06 കോടിയും 10.58 കോടിയും വകയിരുത്തിയിട്ടുണ്ട്. തുറന്ന ജയിലുകള്‍ക്കായി പുതിയ ബ്ലോക്കുകളും മറ്റും നിര്‍മ്മിക്കാനും നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്താനുമായി 4.26 കോടി രൂപ നല്‍കും. സംസ്ഥാനത്തെ വനിതാ ജയിലുകളുടെ നിര്‍മ്മാണത്തിനും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കുമായി 58 ലക്ഷം രൂപ ചെലവാക്കും. ചിലയിടത്ത് പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുമ്പോള്‍ മറ്റുചിലയിടങ്ങളില്‍ ഏറെ വേഗത്തിലാണ് പദ്ധതികള്‍ പൂര്‍ത്തിയായിവരുന്നത്.
(coutesy:mathrubhumi.com) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത