[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


തിങ്കളാഴ്‌ച, ഡിസംബർ 19, 2011

തമിഴ്‌നാടിനു ജലം: നിയമനിര്‍മാണത്തിനു തയാറെന്ന്‌ ഉമ്മന്‍ചാണ്ടി !!

തിരുവനന്തപുരം/ബംഗളുരു: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിച്ചാലും തമിഴ്‌നാടിനു തുടര്‍ന്നും വെള്ളം ഉറപ്പുനല്‍കിക്കൊണ്ടു നിയമനിര്‍മാണത്തിനു കേരളം സന്നദ്ധമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജലം നല്‍കുമെന്നു സുപ്രീംകോടതിക്കു രേഖാമൂലം ഉറപ്പുനല്‍കാന്‍ തയാറാണെന്നും ബംഗളുരുവില്‍ തമിഴ്‌നാട്‌ ധനമന്ത്രി ഒ. പനീര്‍ശെല്‍വവുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷം ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോടു പറഞ്ഞു. കേന്ദ്ര ധനമന്ത്രി പ്രണബ്‌ മുഖര്‍ജിയുടെ ക്ഷണമനുസരിച്ചു ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായാണു മുഖ്യമന്ത്രി ബംഗളുരുവിലെത്തിയത്‌. പ്രശ്‌നം വഷളായശേഷം രണ്ടു സംസ്‌ഥാനങ്ങളിലെയും നേതാക്കന്മാരുടെ പ്രഥമ കൂടിക്കാഴ്‌ചയായിരുന്നു ഇത്‌.

മുല്ലപ്പെരിയാര്‍ തര്‍ക്കത്തിന്റെ പേരില്‍ മലയാളികള്‍ക്കെതിരേ തമിഴ്‌നാട്ടില്‍ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടി ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തമിഴ്‌നാടു മുഖ്യമന്ത്രി ജയലളിതയ്‌ക്കു കത്തയയ്‌ക്കുകയും ചെയ്‌തു. സംയമനം പാലിക്കാന്‍ ജയലളിത ജനങ്ങളോട്‌ അഭ്യര്‍ഥിക്കണം. രണ്ടു മുഖ്യമന്ത്രിമാരുടേയും സംയുക്‌ത പ്രസ്‌താവന ആവശ്യമാണെങ്കില്‍ അതിനു തയാറാണെന്നും അദ്ദേഹം വ്യക്‌തമാക്കിയിട്ടുണ്ട്‌. കേരളത്തിലുള്ള തമിഴ്‌ നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നു ജയലളിതയ്‌ക്ക് അയച്ച കത്തില്‍ ഉമ്മന്‍ചാണ്ടി വ്യക്‌തമാക്കി. സംയമനം പാലിക്കാന്‍ കേരളത്തിലെ എല്ലാ രാഷ്‌ട്രീയ കക്ഷികളും ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. ജനങ്ങള്‍ക്കു സംരക്ഷണവും ആത്മവിശ്വാസവും പകരുന്ന നടപടികളാണ്‌ ഇപ്പോള്‍ ആവശ്യം. തമിഴ്‌നാട്ടില്‍നിന്നെത്തുന്ന ശബരിമല തീര്‍ഥാടകരും സുരക്ഷിതരാണ്‌.

തമിഴ്‌നാട്ടില്‍ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന മലയാളികളുടെ കുടുംബാംഗങ്ങള്‍ ആശങ്കയോടെയാണു കഴിയുന്നത്‌. തമിഴ്‌നാട്ടുകാര്‍ക്കെതിരേ കേരളത്തില്‍ അക്രമം നടത്തുന്നെന്ന ചില തമിഴ്‌ മാധ്യമങ്ങളുടെ പ്രചാരണം തെറ്റാണ്‌. ഇതു തടയാന്‍ ജയലളിത ഇടപെടണം. അയല്‍ സംസ്‌ഥാനങ്ങളിലെ ജനങ്ങളുടെ സമാധാനവും സഹവര്‍ത്തിത്വവും തകര്‍ക്കുന്ന രീതിയിലേക്കു മുല്ലപ്പെരിയാര്‍ വിഷയം വളര്‍ന്നതു നിര്‍ഭാഗ്യകരമാണെന്നും ഉമ്മന്‍ചാണ്ടിയുടെ കത്തില്‍ പറയുന്നു. 'തമിഴ്‌നാടിനു ജലം, കേരളത്തിനു സുരക്ഷ' എന്ന കേരളത്തിന്റെ നയം വ്യക്‌തമാക്കിയിട്ടുണ്ടെന്നു പനീര്‍ശെല്‍വവുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷം ഉമ്മന്‍ചാണ്ടി പറഞ്ഞു.

കൃഷിക്കായി വെള്ളം വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേരളത്തിന്റേതു കൂടിയാണ്‌. കേരളത്തിന്റെ വികാരം ജയളിതയെ ബോധ്യപ്പെടുത്തുമെന്നു പനീര്‍ശെല്‍വം ഉറപ്പുനല്‍കിയിട്ടുണ്ട്‌.മുല്ലപ്പെരിയാര്‍ സംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ വിവാദപ്രസ്‌താവനയേക്കുറിച്ചു ചോദിച്ചപ്പോള്‍ 'അദ്ദേഹം അതു പിന്‍വലിച്ചല്ലോ' എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത