[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


തിങ്കളാഴ്‌ച, ഡിസംബർ 12, 2011

ചിപ്പ് ഘടിപ്പിച്ച് സര്‍വേ: വിദേശികളെ ചോദ്യം ചെയ്തു !!!

തിരുവനന്തപുരം: ബീമാപള്ളിയില്‍ സോപ്പിലും മഗ്ഗിലും ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച് സര്‍വേ നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് വിദേശികളെ പൊലീസ് ചോദ്യം ചെയ്തു. സര്‍വേക്ക് നേതൃത്വം നല്‍കിയ ജോണ്‍ പീറ്റര്‍, ആദം ഡേവിഡ് എന്നിവരെയാണ് ഞായറാഴ്ച രാവിലെ ശംഖുംമുഖം എ.സി കെ.എസ്. വിമലിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് ചോദ്യം ചെയ്തത്.തുടര്‍ന്ന് ഇവരെ വിട്ടയച്ചു. തീരദേശത്തെ ജനങ്ങളുടെ ആരോഗ്യ ശുചിത്വശീലങ്ങളെക്കുറിച്ച് പഠിക്കാനാണ് ചിപ്പും ഇലക്ട്രോണിക് ഉപകരണവും ഘടിപ്പിച്ചതെന്ന് അവര്‍ ചോദ്യം ചെയ്യലില്‍ അറിയിച്ചു. ചിപ്പില്‍നിന്ന് കിട്ടുന്ന ഗ്രാഫിന്‍െറ അടിസ്ഥാനത്തില്‍ പഠനം നടത്തുക മാത്രമാണ് ലക്ഷ്യം. ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല. ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍, യൂനിലിവര്‍ മെഡിസിന്‍, സി.ആര്‍.എസ്. ലിമിറ്റഡ് തുടങ്ങിയ കമ്പനികള്‍ക്കു വേണ്ടിയാണ് തങ്ങള്‍ സര്‍വേ നടത്തിയത്. ലണ്ടന്‍ സ്വദേശിയായ ആദം ഡേവിഡ് ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കലിന്‍െറ ഡയറക്ടറാണെന്ന് പൊലീസിന് മൊഴി നല്‍കി. ചിപ്പ് ഉപയോഗിച്ച് ശുചിത്വപഠനം നടത്തുന്ന രീതി ഇവര്‍ പൊലീസിന് വിവരിച്ചുകൊടുത്തു.
ചിപ്പ് ഉപയോഗിച്ച് ഗ്രാഫ് നോക്കുന്ന ആക്സിലേറ്റര്‍ എന്ന യന്ത്രവും ഇവര്‍ പൊലീസിന് മുമ്പാകെ ഹാജരാക്കി. ഗ്രാഫ് ഉയര്‍ന്നുനിന്നാല്‍ സോപ്പ് കുളിക്കാന്‍ ഉപയോഗിച്ചതാണെന്നും ഗ്രാഫ് നേരിയ തോതില്‍ ഉയര്‍ന്നാല്‍ കൈകഴുകാന്‍ ഉപയോഗിച്ചതാണെന്നും നിഗമനത്തിലെത്തുമെന്ന് ഇവര്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍ ഇവരുടെ മൊഴിയില്‍ പൊലീസ് തൃപ്തരല്ല. സോപ്പിലും മഗ്ഗിലും ഘടിപ്പിച്ച ഇലക്ട്രോണിക് ഉപകരണത്തിന്‍െറ വിശദ വിവരങ്ങള്‍ അറിയാന്‍ പൊലീസ് ഇത് സൈബര്‍സെല്ലിന് കൈമാറിയിരിക്കുകയാണ്.സൈബര്‍ സെല്ലിന്‍െറ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സര്‍വേക്ക് ഇവര്‍ക്ക് ആരും അനുമതി നല്‍കിയിട്ടില്ല. രഹസ്യമായി കുടുംബശ്രീ പ്രവര്‍ത്തകരെ സംഘടിപ്പിച്ചാണ് അവര്‍ വീടുകളില്‍ സൗജന്യമായി സോപ്പും മഗ്ഗും നല്‍കിയത്. അഞ്ച് ദിവസം ഉപയോഗത്തിന് ശേഷം സോപ്പ് തിരികെ എടുത്ത് വീട്ടുകാര്‍ക്ക് 400 രൂപ നല്‍കി. ഒരുമാസത്തിലേറെയായി തീരദേശത്ത് ഈ സര്‍വേ നടക്കുകയായിരുന്നു. എന്നിട്ടും പൊലീസിനും രഹസ്യാന്വേഷണ വിഭാഗത്തിനും വിവരങ്ങള്‍ കിട്ടാതെ പോയത് പൊലീസിനെയും കുഴയ്ക്കുന്നു.
ന്യൂനപക്ഷങ്ങള്‍ മാത്രം താമസിക്കുന്ന മേഖലകളില്‍ വിദേശ കമ്പനികള്‍ നടത്തുന്ന സര്‍വേ ദുരൂഹത ഉയര്‍ത്തുകയാണ്. സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യവകുപ്പും ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ കരിമഠം കോളനിയില്‍ വിദേശ കമ്പനിക്കു വേണ്ടി സര്‍വേ നടത്തിയിരുന്നു. അവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചതല്ലാതെ കൂടുതല്‍ അന്വേഷണം നടന്നിട്ടില്ളെന്ന് ആക്ഷേപമുണ്ട്.
(courtesy:madhyamam.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത