[ബ്ലോഗെഴുത്ത് (വാര്‍ത്തകള്‍ തിരഞ്ഞെടുത്തു നല്‍കുന്നതിനായി മനോരമ, മാധ്യമം, ദീപിക, മംഗളം, മാതൃഭൂമി, കേരളകൗമുദി, മുതലായ പത്രങ്ങളിലെ വാര്‍ത്തകളോട് കടപ്പാട്.) വായനക്കാര്‍ക്ക് ചുരുങ്ങിയ സമയത്തില്‍ പ്രധാനപെട്ട കേരള, ഇന്ത്യ, വേള്‍ഡ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഈ സധുധേശം പ്രധാന പത്ര മാധ്യമങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുനതോടൊപ്പം, ഹെഡിംഗ് ലിങ്ക് അവരുടെ സൈറ്റ്ലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്. അവരോടുള്ള കടപ്പാടും ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ കൂട്ടുകാരെയും ഈ ഇന്ഫോര്‍മശന്‍ ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ചെയ്യൂ.ബ്ലോഗ്ഗെര്‍.]


തിങ്കളാഴ്‌ച, ഡിസംബർ 12, 2011

മുല്ലപ്പെരിയാറില്‍നിന്നുള്ള വെള്ളം ഇടുക്കിയിലെത്താന്‍ എത്ര സമയം?

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍, അവിടെ നിന്നുള്ള ജലം ഇടുക്കി ജലാശയത്തിലെത്താന്‍ എത്ര സമയം വേണമെന്ന കാര്യത്തില്‍ തര്‍ക്കം. ഇനിയും ശാസ്ത്രീയപഠനം നടത്താന്‍ കഴിയാത്തതിനാല്‍ വിദഗ്ധര്‍ അവരവരുടെ നിഗമനമനുസരിച്ച് വിലയിരുത്തല്‍ നടത്തുന്നു.
ദുരന്തനിവാരണ വകുപ്പിന്‍െറ ചുമതലയുള്ള മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞത് മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ മണിക്കൂറില്‍ 50  കിലോമീറ്റര്‍ വേഗത്തില്‍ ജലം ഒഴുകിയെത്തുമെന്നാണ്.
മുല്ലപ്പെരിയാറിനും ഇടുക്കിക്കും ഇടയിലുള്ള അഞ്ച് പഞ്ചായത്തുകളെയാണ് ബാധിക്കുക. ദുരന്തമുണ്ടായാല്‍ 21540 ഓളം പേരെ നേരിട്ട് ബാധിക്കും. മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുന്ന മേഖലയില്‍  1,28,460 പേരുണ്ട്. സ്ഥിര താമസക്കാരല്ലാത്ത 5000 പേരും ഈ മേഖലയിലുണ്ട്. 75 സ്കൂളുകള്‍,25 ആശുപത്രികള്‍, 2125 വ്യാപാര സ്ഥാപനങ്ങള്‍, 580 മതസ്ഥാപനങ്ങള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെ 245 സ്ഥാപനങ്ങള്‍ എന്നിവയെയും ബാധിക്കും. അഡ്വക്കറ്റ് ജനറല്‍ ഹൈകോടതിയില്‍ അറിയിച്ചുവെന്ന് പറയുന്ന സത്യപ്രസ്താവനയില്‍നിന്ന് വ്യത്യസ്തമായാണ് മന്ത്രിയുടെ വിശദീകരണം.
 മുല്ലപ്പെരിയാറിനും ഇടുക്കിക്കും ഇടയിലുള്ള 450 കുടംബങ്ങളെ മാത്രമാണ് ബാധിക്കുകയെന്നായിരുന്നു അഡ്വക്കറ്റ് ജനറല്‍ പറഞ്ഞത്. ഇതാണ് വിവാദമായതും. ദുരന്തനിവാരണ മാനേജ്മെന്‍റ് അതോറിറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് 40 കിലോമീറ്ററാണ് മുല്ലപ്പെരിയാറില്‍നിന്ന് ഇടുക്കിക്കുള്ള ദൂരം.
എന്നാല്‍, സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതിക്ക് കേരളം സമര്‍പ്പിച്ച സത്യപ്രസ്താവനയില്‍ പറയുന്നത് മുല്ലപ്പെരിയാര്‍ ജലം ഇടുക്കിയിലെത്താന്‍ നാല് മണിക്കൂര്‍ വേണ്ടിവരുമെന്നാണ്. 36 കിലോമീറ്ററാണ് ദൂരമെന്നും ഇതില്‍ ആദ്യ നാല് കിലോമീറ്റര്‍ പെരിയാര്‍ കടുവാ സങ്കേതത്തിലാണെന്നും കേരളം ചൂണ്ടിക്കാട്ടുന്നു.കേന്ദ്ര ജല കമ്മീഷന്‍െറ റിപ്പോര്‍ട്ട് അനുസരിച്ചാണ് പ്രസ്താവന തയാറാക്കിയതെന്നറിയുന്നു. ഇതേസമയം, മണിക്കൂറില്‍ 100-150 കിലോമീറ്റര്‍ വേഗത്തില്‍ ജലം കുതിക്കുമെന്ന് മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം.കെ. പരമേശ്വരന്‍ നായര്‍ പറഞ്ഞു. മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാല്‍ 45 മിനിറ്റിനകം ഇടുക്കിയില്‍ വെള്ളമെത്തും.
പാറകളും മരങ്ങളും തുടങ്ങി വീടുകളും വാഹനങ്ങളുംവരെ ഈ കുത്തൊഴുക്കില്‍ ഉണ്ടാകാം. അതിനാല്‍തന്നെ ഒഴുക്കിന് തടസ്സം വരാനും പ്രതീക്ഷിക്കാത്ത വഴിക്കൊക്കെ തിരിഞ്ഞുപോകാനും കാരണമാകും.
കുത്തൊഴുക്കില്‍ എത്തുന്ന വൃക്ഷങ്ങളും മറ്റും ചെറുതോണി അണക്കെട്ടിന്‍െറ ഷട്ടറില്‍ കുടുങ്ങിയാല്‍ ദുരന്തത്തിന്‍െറ വ്യാപ്തി ഊഹിക്കാനാകില്ല. ചെറുതോണി ഷട്ടര്‍ അടഞ്ഞാല്‍, ഇടുക്കി ജലാശയത്തിന്‍െറ തകര്‍ച്ചക്ക് വഴിയൊരുക്കും. അതിലൂടെ മൂലമറ്റം വൈദ്യുതി നിലയത്തിന് എന്ത് സംഭവിക്കുമെന്നും പറയാന്‍ കഴിയില്ല.
മുല്ലപ്പെരിയാറില്‍ നിന്നുള്ള കുത്തൊഴുക്കില്‍ ഇടുക്കി ജലാശയത്തില്‍ സൂനാമിക്ക്  തുല്യമായ തിരമാലയാകും സൃഷ്ടിക്കപ്പെടുകയെന്ന് സംസ്ഥാന സര്‍ക്കാറിന്‍െറ അന്തര്‍ സംസ്ഥാന നദീജല ഉപദേശകന്‍ എം. ശശിധരന്‍ പറയുന്നു.
ഇത്തരം സ്ഥിതിയുണ്ടായാല്‍ അത് ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളെ ബാധിക്കും.
കുളമാവ് അണക്കെട്ടായിരിക്കും ആദ്യം തകരുക. മുല്ലപ്പെരിയാറില്‍ നിന്ന് ഇടുക്കിക്ക് 25 കിലോമീറ്റര്‍ ദൂരമാണ് അദ്ദേഹം കണക്കാക്കുന്നത്. ജലം ഒഴുകിയെത്താന്‍ അധികസമയം വേണ്ടിവരില്ളെന്നും അദ്ദേഹം പറയുന്നു.
(courtesy:madhyamam.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Please give a comment about this post; also forward this post your dearest friends and relatives. thanks. !!

ങ്ഹാ, സമയം ഒരുപാടായി !!!

Careermidway.com | Today's Jobs in Qatar

Google Malayalam News !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Mangalam News !

Mathrubhumi News !

Helpful School Blogs

പ്രധാന വാര്‍ത്തകള്‍ - Google വാര്‍ത്ത